Saturday, August 28, 2010
Thursday, August 26, 2010
മലര്‍വാടിയിലെ പൂച്ചക്കുട്ടി
അളിയനു ആരോ കൊടുത്ത ഒരു കപ്ള്‍ ഫ്രീ എന്ട്രി ടികറ്റ് കൈയില്‍ കിട്ടിയപ്പോഴും മലര്‍വാടി ആര്‍ട്സ് ക്ലബ് കാണണമെന്ന് കരുതിയതല്ല. കഴിഞ്ഞ വെള്ളിയാഴ്ച ടിവി ചാനെല്‍സ് മാറ്റിമാറ്റി കൈ കഴച്ചപ്പോള്‍ സഹധര്‍മിണിയാണ് വെറുതെ കിടന്ന ആ ടിക്കറ്റ് എടുത്തു കാണിച്ചു ഒന്ന് പോയി നോക്കിയാലോ എന്ന് ഉദ്ബോധിപ്പിച്ചത്. അറുപതു ദിര്‍ഹംസ് വെറുതെ കളയെണ്ടെന്നു കരുതി പോകാന്‍ തീരുമാനിച്ചു. ഹയാത് റീജെന്സിയിലെ ഗലേരിയയില്‍ വൈകുന്നേരം എഴുമണിയാകുംബോഴേക്കും എത്തി മണിക്കൂറിനു പത്തു ദിര്‍ഹംസ് ചാര്‍ജു ചെയ്യുന്ന ഹയാത് പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് ഒരു വിധം വിനീത്ശ്രീനിവാസന്‍ ഞങ്ങളെ വെറുതെ വിട്ടു. (തുടക്കക്കാരന്‍ എന്ന പരിഗണന കൊടുത്താല്‍ ആവറേജ് എന്ന് വേണമെങ്കില്‍ മാര്‍ക്ക് കൊടുക്കാവുന്ന സാധനം).
പടം കഴിഞ്ഞു പാര്‍ക്കിങ്ങില്‍ എത്തി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അസാധാരണമായി ഒരു കടകട ശബ്ദം! ആരോ പുറകില്‍ നിന്നിടിച്ചോ എന്ന് കരുതി വണ്ടി ഓഫ് ചെയ്തപ്പോള്‍ ശബ്ദവും നിന്നു. വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അതെ ശബ്ദം. കൂടെ എന്തോ കരയുന്ന ശബ്ദവും.. പുറത്തിറങ്ങിയപ്പോള്‍ ദയനീയമായൊരു മ്യാവൂമ്യാവൂ നിലവിളി. വണ്ടിക്കടിയില്‍ നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബോണട്ടു തുറന്നുനോക്കിയപ്പോഴുണ്ട് ഒരു പാവം പൂച്ചക്കുട്ടി ദയനീയമായി കരയുന്നു. സംഭവിച്ചതെന്താണെന്ന് വെച്ചാല്‍, വണ്ടിയുടെ എഞ്ചിന്‍റെ താഴെ ഏസിയുടെ അടുത്തു ഒരു ചെറിയ പ്ലാറ്റ്ഫോം ഉള്ളതില്‍ ചൂടില്‍ നിന്നും രക്ഷകിട്ടാന്‍ പുള്ളിക്കാരന്‍ കയറി കിടന്നതാണ്. പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എഞ്ചിന്‍റെ പ്രഷറില്‍ അത് ഉള്ളിലേക്ക് വലിചെടുക്കപ്പെട്ടു കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. സമയം പോകുംതോറും പാര്‍കിംഗ് ഫീസ് കൂടിക്കൊണ്ടിരിക്കുന്ന ആശങ്ക. പുറത്തെ അസഹനീയമായ ഉഷ്ണത്തില്‍ മോള് അസ്വസ്ഥയാകാന്‍ തുടങ്ങി. ഗേറ്റിലുള്ള ആഫ്രിക്കന്‍ സെക്കുരിറ്റി സ്റ്റാഫിനോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി അസാധാരണമായി ഒരു വിലാപശബ്ദം! ആ പൂച്ചക്കുട്ടി അയാളുടെ കാബിനില്‍ ചെല്ലും ചെലവും കൊടുത്ത് വളരുകയായിരുന്നുവത്രേ. "എന്‍റെ പൂച്ച.. എന്‍റെ പൂച്ച.." എന്ന് ആ തടിച്ച ശരീരത്തില്‍ നിന്നും വാക്കുകള്‍ വിതുമ്പുന്നത് കണ്ടപ്പോള്‍, അന്ന് വരെ കറുത്തു വീര്‍ത്തു മൊട്ടത്തലയുമായി ഭീകരഭീമാകാരരൂപത്തില്‍ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന ഒരു വര്‍ഗ്ഗം ഇത്രമാത്രം ആര്‍ദ്രഹൃദയരോ എന്ന് ഞാന്‍ അതിശയപ്പെട്ടു നിന്നു.
സമയം അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പലരെയും വിളിച്ചതില്‍ (അസുഖമായതുകൊണ്ട് മാത്രം) കള്ളു കുടിക്കാതെ പച്ചയ്ക്ക് നില്‍ക്കുകയായിരുന്ന ഒരു കസിന്‍ അവന്‍റെ വണ്ടിയുമായി അപ്പോഴേക്കും എത്തിച്ചേര്‍ന്നു. റികവറി ട്രക്ക് വന്നു വര്‍ക്ക് ഷോപ്പിലേക്ക് എന്‍റെ വണ്ടി പൊക്കിയെടുത്തു കൊണ്ട് പോകുന്നത്, കല്യാണപ്പെണ്ണിറങ്ങിപോകുന്ന വീട്ടിലെ ഉമ്മറത്ത് ഗദ്ഗദകണ്ടനായ് നില്‍ക്കുന്ന പിതാവിനെ പോലെ ആഫ്രിക്കന്‍ വളര്‍ത്തച്ചന്‍ നോക്കിനിന്നു. എന്‍റെത് അറുപതു ദിര്‍ഹവും റികവറി ട്രക്കിന്‍റെത് പത്തു ദിര്‍ഹവും ചേര്‍ത്ത് എഴുപതു ദിര്‍ഹം പാര്‍ക്കിംഗ് ഫീസ് അവിടെ അടച്ചു.
മുന്‍പില്‍ റികവറിട്രക്കിനു മുകളില്‍ എന്‍റെ പ്രിയപ്പെട്ട കറുത്ത ടൊയോട പ്രാഡോ ചെരിഞ്ഞ ആനയെപോലെ വീര്യമോഴിഞ്ഞു കിടക്കുന്നത് പുറകില്‍ പിന്തുടരുകയായിരുന്ന കസിന്‍റെ വണ്ടിയിലിരുന്നു ഞാന്‍ വിഷമത്തോടെ നോക്കിയിരികുകയായിരുന്നു. ഒരു പത്തു മിനുട്ടോളം മുന്നോട്ടു പോയിക്കാണും. ദുബായി ഹോസ്പിറ്റലിനു മുന്നിലെത്തുംബോഴുണ്ട് വണ്ടിക്കടിയില്‍ നിന്നും പൂച്ചക്കുട്ടി ട്രക്കിന്‍റെ പ്ലാട്ഫോമിലേക്ക് ചാടിയിറങ്ങുന്നു. എന്ജിനുള്ളിലെ അസംഖ്യം അവയവങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തിയ പൂച്ചക്കുട്ടി വേവലാതികളോടെ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. ട്രക്ക്ഡ്രൈവറെ ഫോണില്‍ വിളിച്ചു അടുത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അതിനും മുന്‍പ് അത് വാഹങ്ങള്‍ ചീറിപായുന്ന റോഡില്‍ തുള്ളി ചമ്മന്തി ആകാതിരുന്നാല്‍ മതിയായിരുന്നെന്ന് ഭാര്യ ആകുലപ്പെട്ടു. ട്രക്ക് നിര്‍ത്തിയപ്പോഴും മുഖത്തു ചോരപ്പാടുകളോടെ പൂച്ചക്കുട്ടി ഭയവെപ്രാളത്തില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു. പിന്നെ മെല്ലെ ചാടിയിറങ്ങി കെട്ടിടങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.
ട്രകിനു മുകളില്‍ നിന്നും വണ്ടി ഇറക്കുന്നതിനു മുന്‍പേ സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോഴാണ് അടുത്ത ദുരിതം. എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പൂച്ചയുടെ മരണവെപ്രാളത്തിനിടയില്‍ എന്തോ എവിടെയോ തകരാര്‍ സംഭവിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ രണ്ടു മണി. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരം പുലരണം. വര്ക് ഷോപ്പിനു സമീപം ഓഫ് ലോഡ് ചെയ്തു റിക്കവരിക്കാരന്‍ ദിര്‍ഹംസ് നൂറ്റമ്പതും കൊണ്ട് പോയി.
പിറ്റേന്ന് വര്ക് ഷോപ്പില്‍ പര്ശോധനകളൊക്കെ കഴിഞ്ഞു, വായില്‍ കൊള്ളാത്ത ഏതൊക്കെയോ സാമഗ്രികളുടെ പേരും അതൊക്കെ മാറ്റണമെന്നും മെകാനിക് പറയുമ്പോള്‍ "പടച്ചോന്‍ നിരീച്ചത് നടക്കെട്ടെട ചങ്ങായീ" എന്ന് പാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നല്ലോ എനിക്ക്. അങ്ങനെ അവിടുത്തെ ബില്‍ നാനൂറു ദിര്‍ഹംസ്. അറുപതു ദിര്‍ഹംസിന്‍റെ ഫ്രീ ടികറ്റ് വസൂലാക്കാന്‍ പോയിട്ട് ആകെ മൊത്തം ചെലവു എഴുപതു പ്ലസ് നൂറ്റമ്പത് പ്ലസ് നാനൂറു സമം അറുന്നൂറ്റി ഇരുപതു ദിര്‍ഹംസ്! സമയനഷ്ടം.. മനോദുഖം.. ഇത്യാദി ഇനങ്ങള്‍ വേറെ. വിനീത് ശ്രീനിവാസനും.. പൂച്ചക്കുട്ടിയും.. ആഫ്രികന്‍ തടിയനും.. എല്ലാം കുംബിടിയുടെ ആള്‍ക്കാരാ...
"Cats are intended to teach us that not everything in nature has a function". Garrison Keillor
പടം കഴിഞ്ഞു പാര്‍ക്കിങ്ങില്‍ എത്തി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അസാധാരണമായി ഒരു കടകട ശബ്ദം! ആരോ പുറകില്‍ നിന്നിടിച്ചോ എന്ന് കരുതി വണ്ടി ഓഫ് ചെയ്തപ്പോള്‍ ശബ്ദവും നിന്നു. വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അതെ ശബ്ദം. കൂടെ എന്തോ കരയുന്ന ശബ്ദവും.. പുറത്തിറങ്ങിയപ്പോള്‍ ദയനീയമായൊരു മ്യാവൂമ്യാവൂ നിലവിളി. വണ്ടിക്കടിയില്‍ നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബോണട്ടു തുറന്നുനോക്കിയപ്പോഴുണ്ട് ഒരു പാവം പൂച്ചക്കുട്ടി ദയനീയമായി കരയുന്നു. സംഭവിച്ചതെന്താണെന്ന് വെച്ചാല്‍, വണ്ടിയുടെ എഞ്ചിന്‍റെ താഴെ ഏസിയുടെ അടുത്തു ഒരു ചെറിയ പ്ലാറ്റ്ഫോം ഉള്ളതില്‍ ചൂടില്‍ നിന്നും രക്ഷകിട്ടാന്‍ പുള്ളിക്കാരന്‍ കയറി കിടന്നതാണ്. പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എഞ്ചിന്‍റെ പ്രഷറില്‍ അത് ഉള്ളിലേക്ക് വലിചെടുക്കപ്പെട്ടു കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. സമയം പോകുംതോറും പാര്‍കിംഗ് ഫീസ് കൂടിക്കൊണ്ടിരിക്കുന്ന ആശങ്ക. പുറത്തെ അസഹനീയമായ ഉഷ്ണത്തില്‍ മോള് അസ്വസ്ഥയാകാന്‍ തുടങ്ങി. ഗേറ്റിലുള്ള ആഫ്രിക്കന്‍ സെക്കുരിറ്റി സ്റ്റാഫിനോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി അസാധാരണമായി ഒരു വിലാപശബ്ദം! ആ പൂച്ചക്കുട്ടി അയാളുടെ കാബിനില്‍ ചെല്ലും ചെലവും കൊടുത്ത് വളരുകയായിരുന്നുവത്രേ. "എന്‍റെ പൂച്ച.. എന്‍റെ പൂച്ച.." എന്ന് ആ തടിച്ച ശരീരത്തില്‍ നിന്നും വാക്കുകള്‍ വിതുമ്പുന്നത് കണ്ടപ്പോള്‍, അന്ന് വരെ കറുത്തു വീര്‍ത്തു മൊട്ടത്തലയുമായി ഭീകരഭീമാകാരരൂപത്തില്‍ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന ഒരു വര്‍ഗ്ഗം ഇത്രമാത്രം ആര്‍ദ്രഹൃദയരോ എന്ന് ഞാന്‍ അതിശയപ്പെട്ടു നിന്നു.
സമയം അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പലരെയും വിളിച്ചതില്‍ (അസുഖമായതുകൊണ്ട് മാത്രം) കള്ളു കുടിക്കാതെ പച്ചയ്ക്ക് നില്‍ക്കുകയായിരുന്ന ഒരു കസിന്‍ അവന്‍റെ വണ്ടിയുമായി അപ്പോഴേക്കും എത്തിച്ചേര്‍ന്നു. റികവറി ട്രക്ക് വന്നു വര്‍ക്ക് ഷോപ്പിലേക്ക് എന്‍റെ വണ്ടി പൊക്കിയെടുത്തു കൊണ്ട് പോകുന്നത്, കല്യാണപ്പെണ്ണിറങ്ങിപോകുന്ന വീട്ടിലെ ഉമ്മറത്ത് ഗദ്ഗദകണ്ടനായ് നില്‍ക്കുന്ന പിതാവിനെ പോലെ ആഫ്രിക്കന്‍ വളര്‍ത്തച്ചന്‍ നോക്കിനിന്നു. എന്‍റെത് അറുപതു ദിര്‍ഹവും റികവറി ട്രക്കിന്‍റെത് പത്തു ദിര്‍ഹവും ചേര്‍ത്ത് എഴുപതു ദിര്‍ഹം പാര്‍ക്കിംഗ് ഫീസ് അവിടെ അടച്ചു.
മുന്‍പില്‍ റികവറിട്രക്കിനു മുകളില്‍ എന്‍റെ പ്രിയപ്പെട്ട കറുത്ത ടൊയോട പ്രാഡോ ചെരിഞ്ഞ ആനയെപോലെ വീര്യമോഴിഞ്ഞു കിടക്കുന്നത് പുറകില്‍ പിന്തുടരുകയായിരുന്ന കസിന്‍റെ വണ്ടിയിലിരുന്നു ഞാന്‍ വിഷമത്തോടെ നോക്കിയിരികുകയായിരുന്നു. ഒരു പത്തു മിനുട്ടോളം മുന്നോട്ടു പോയിക്കാണും. ദുബായി ഹോസ്പിറ്റലിനു മുന്നിലെത്തുംബോഴുണ്ട് വണ്ടിക്കടിയില്‍ നിന്നും പൂച്ചക്കുട്ടി ട്രക്കിന്‍റെ പ്ലാട്ഫോമിലേക്ക് ചാടിയിറങ്ങുന്നു. എന്ജിനുള്ളിലെ അസംഖ്യം അവയവങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തിയ പൂച്ചക്കുട്ടി വേവലാതികളോടെ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. ട്രക്ക്ഡ്രൈവറെ ഫോണില്‍ വിളിച്ചു അടുത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അതിനും മുന്‍പ് അത് വാഹങ്ങള്‍ ചീറിപായുന്ന റോഡില്‍ തുള്ളി ചമ്മന്തി ആകാതിരുന്നാല്‍ മതിയായിരുന്നെന്ന് ഭാര്യ ആകുലപ്പെട്ടു. ട്രക്ക് നിര്‍ത്തിയപ്പോഴും മുഖത്തു ചോരപ്പാടുകളോടെ പൂച്ചക്കുട്ടി ഭയവെപ്രാളത്തില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു. പിന്നെ മെല്ലെ ചാടിയിറങ്ങി കെട്ടിടങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.
ട്രകിനു മുകളില്‍ നിന്നും വണ്ടി ഇറക്കുന്നതിനു മുന്‍പേ സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോഴാണ് അടുത്ത ദുരിതം. എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പൂച്ചയുടെ മരണവെപ്രാളത്തിനിടയില്‍ എന്തോ എവിടെയോ തകരാര്‍ സംഭവിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ രണ്ടു മണി. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരം പുലരണം. വര്ക് ഷോപ്പിനു സമീപം ഓഫ് ലോഡ് ചെയ്തു റിക്കവരിക്കാരന്‍ ദിര്‍ഹംസ് നൂറ്റമ്പതും കൊണ്ട് പോയി.
പിറ്റേന്ന് വര്ക് ഷോപ്പില്‍ പര്ശോധനകളൊക്കെ കഴിഞ്ഞു, വായില്‍ കൊള്ളാത്ത ഏതൊക്കെയോ സാമഗ്രികളുടെ പേരും അതൊക്കെ മാറ്റണമെന്നും മെകാനിക് പറയുമ്പോള്‍ "പടച്ചോന്‍ നിരീച്ചത് നടക്കെട്ടെട ചങ്ങായീ" എന്ന് പാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നല്ലോ എനിക്ക്. അങ്ങനെ അവിടുത്തെ ബില്‍ നാനൂറു ദിര്‍ഹംസ്. അറുപതു ദിര്‍ഹംസിന്‍റെ ഫ്രീ ടികറ്റ് വസൂലാക്കാന്‍ പോയിട്ട് ആകെ മൊത്തം ചെലവു എഴുപതു പ്ലസ് നൂറ്റമ്പത് പ്ലസ് നാനൂറു സമം അറുന്നൂറ്റി ഇരുപതു ദിര്‍ഹംസ്! സമയനഷ്ടം.. മനോദുഖം.. ഇത്യാദി ഇനങ്ങള്‍ വേറെ. വിനീത് ശ്രീനിവാസനും.. പൂച്ചക്കുട്ടിയും.. ആഫ്രികന്‍ തടിയനും.. എല്ലാം കുംബിടിയുടെ ആള്‍ക്കാരാ...
"Cats are intended to teach us that not everything in nature has a function". Garrison Keillor
Friday, August 20, 2010
Thursday, August 19, 2010
ഒരു നാള്‍ ഉണരും..
അനീതി നിയമമാകുംപോള്‍ പ്രതിരോധം നമ്മുടെ കടമയായി മാറുന്നു എന്ന് പറഞ്ഞത് ചെഗുവേരയാണ്. പുതുതലമുറ പക്ഷെ പ്രതിരോധമോ പ്രതിഷേധമോ പോലും മറന്നു പ്രതികരണ ശേഷി പാടെ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന ആസുരകാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സൃഷ്ടിപരമായ സംവേദനക്ഷമത കൈമോശം വന്ന സമകാലിക യുവത്വത്തിന്റെ നിഷ്ക്രിയത്വം ഭയാനകമാം വിധം വളരുന്നു. കാണേണ്ടതൊന്നും കാണുകയും കേള്‍ക്കെണ്ടാതൊന്നും കേള്‍ക്കുകയും ചെയ്യാത്ത ഒരു തലമുറ നമ്മുടെ ക്യാംപസ്സുകളില്‍ വളര്‍ന്നു പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സര്‍വകലാശാലകളെ സര്‍വതോന്മുഖമായ നേതൃ ശക്തിയുടെ ഉറവകളായി പ്രതീക്ഷയോടെ കണ്ടവരുടെ കിനാവുകള്‍ മുറിപ്പെടാതെ വയ്യ.
നല്ല പൌരന്മാരെ സൃഷ്ടിക്കുകയാണ് നല്ല വിധ്യാഭ്യാസപധതിയുടെ ആത്യന്തിക ലക്‌ഷ്യം. ആ നിലക്ക്, കലാലയങ്ങള്‍ ലക്ഷണമൊത്ത പൌരന്മാരെ ഉണ്ടാക്കിയെടുക്കുന്ന നിര്‍ണ്ണായകമായ പൊതു ഇടമാണ്. നല്ല മനുഷ്യര്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്, ആട്ടിത്തെളിച്ചുകൊണ്ടുപോകപ്പെടുന്ന നാല്‍ക്കാലികളുടെ നിശബ്ദമായ വിധേയത്വമല്ല. മറിച്ചു, സ്വന്തം ജീവിത പരിതസ്ഥിതികളോട് ക്രിയാത്മകമായി പ്രതികരിക്കാനും നാം ജീവിക്കുന്ന സംസ്ക്കാരത്തിന്റെ ധാര്‍മിക നഷ്ടങ്ങള്ക്കെതിരെ നിലയുറപ്പിക്കാനും, കരുത്തും ആജ്‌ഞാശക്തിയും ഉള്ളൊരു സമൂഹത്തെയാണ് എന്റെ സംകല്‍പ്പത്തിലെ ക്യാമ്പസ് പ്രതിനിധീകരിക്കുന്നത്. സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ കലാലയങ്ങള്‍ ഈ സ്വപ്നവുമായി പൊരുത്തപ്പെടുന്നതല്ല. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ വിധ്യാഭ്യാസമെഖലയും യുവത്വവും സമൂഹം തന്നെയും നേരിടുന്ന പ്രശ്നങ്ങളെ നോക്കികാണാന്‍.
ജീവിതം പരസ്പരം പിന്നിലാക്കാനുള്ള ഒരു മത്സരമാണിന്നു എന്നുള്ളത് നമുക്കറിയാവുന്ന കാര്യം മാത്രം. സമൂഹത്തിലെ ഈ മൂല്യച്യുതി കലാലയങ്ങളിലെക്കും കടന്നുവന്നതോടെ, ഈ മത്സരങ്ങള്‍ ആവേശപൂര്‍വ്വം നടത്താനുള്ള ഒരു വേദി മാത്രമായി നമ്മുടെ ക്യാംപസ്സുകള്‍ ചെറുതായിരിക്കുന്നു. ഫിനിഷിംഗ് പോയിന്റില്‍ ഒരു ജോലി മാത്രമാണ് ലക്ഷ്യമാക്കപ്പെടുന്നത്. ക്യാമസ് റിക്രൂട്മെന്റും പ്ലയ്സ്മെന്റും മല്ട്ടിനാഷണല്‍കമ്പനികളും യു. എസും പ്രലോഭിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന ആ അത്ലെടിക് ട്രാക്കിനപ്പുരത്തെക്കുള്ള എല്ലാ ജീവിത വീക്ഷണങ്ങളും വ്യര്‍ത്ഥമെന്നോ വിഡിത്തമെന്നോ വിളിക്കപ്പെടുന്നു. സര്‍ഗ്ഗപരമായ ഏതൊരു പടപ്പുറപ്പാടും തുടക്കത്തില്‍ തന്നെ തോല്പ്പിക്കപ്പെടുന്നു. അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ചോരശേഷിപ്പും എല്ലുറപ്പും ഉള്ള ചുരുക്കം ചിലര്‍ ക്രിമിനലുകലായ് മുദ്രകുത്തപ്പെടുന്നു. ഒരു ചില്ലുമതില്‍ തകര്‍ക്കപ്പെടുന്നതു മാസങ്ങളോളം വിഷ്വലൈസ് ചെയ്യപ്പെടുകയും അതിലേക്കു നയിച്ച അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവരൂം മാധ്യമങ്ങളും ജാഗരൂകരായതും നാം കണ്ട കാഴ്ചകളാണ്. സ്വന്തം ശരീരഭാഷ പോലും അസ്വാഭാവികമാക്കുന്ന രീതിയില്‍ ക്യാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തില്‍ അസ്വസ്ഥമാകുന്ന യുവത്വം ഒരു വിഷയമേ അല്ലാതാവുകയും തകര്‍ക്കപ്പെടുന്ന ക്യാമറകള്‍ അക്രമസമരങ്ങളുടെ ഏറ്റവും വലിയ ജാമിതീയകമാവുകയും ചെയ്യുന്ന കാലം ആരുടെ അപനിര്‍മ്മിതിയാണ്? വിദ്യാര്‍ഥിയുടെ സ്വത്വം തന്നെ മാര്‍ക്കുകളുടെ വെറും അങ്കഗണിതത്തിലേക്ക് ലഘൂകരിക്കപെടുമ്പോള്‍ അവനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതാവുന്നു. മാര്‍ക്കും റാങ്കും മ്ലേച്ചമാണെന്നല്ല. എന്നാല്‍ അവ സ്വാര്‍ഥതയുടെ കുടില സമസ്യകള്‍ പൂരിപ്പിക്കുന്നതിനുമപ്പുറം സമൂഹത്തിനു ഉപയുക്തമാകനമെന്കില്‍ വിദ്യാര്‍ഥി സിലബസ്സിന്റെ ഇത്തിരി വൃത്തം ഭേദിക്കാന്‍ കഴിവുളളവനായിരിക്കണം. നമ്മുടെ ദുരന്തം ഇവിടെ ആരംഭിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍, മക്കളോ ശിഷ്യരോ ആകട്ടെ, അബദ്ധത്തില്‍ പോലും സിലബസ്സിന് പുറത്തേക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗരൂകരാണ്. റാങ്കിലേക്ക് മാത്രം വഴികാണിക്കപ്പെടുന്ന വിദ്യാര്‍ഥി സ്വയമേവ സിലബസ്സിന്റെ മതില്‍ ചാടുമെന്നു പ്രതീക്ഷിക്കാന്‍ വായല്ലോ. (ചുരുക്കം ചില ഉദാഹരണങ്ങള്‍ ഉണ്ടാകാമെങ്കിലും). ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ വിജയങ്ങള്‍ പോലും ധീഷണാപരമായ അടിമത്തത്തിന്റെ ഉല്‍പന്നമായിരിക്കാനുള്ള വലിയ സാധ്യതയിലേക്ക് നമ്മളിനിയും പകച്ചുണര്‍ന്നിട്ടുണ്ടെന്നു കരുതാമോ?
കാമ്പസ്സില്‍ ഒരു പ്രതിഷേധശബ്ധവും ഉയരാന്‍ പാടില്ല എന്നുള്ളത് ത്രസിച്ചുനില്‍ക്കുന്ന കൌമാരത്തിന്മേല്‍ അനാരോഗ്യകരമായ മൂക്കുകയറിടലാനെന്നുള്ളത് കാമ്പസ് രാഷ്ട്രീയത്തിനും സംഘടനാപ്രവര്തനത്തിനും എതിരെ നിരന്തരം ശബ്ദിക്കുന്ന വിമര്‍ശകര്‍ക്കും ചില മാധ്യമങ്ങള്‍ക്കും അറിയാത്തതല്ല. ജനാധിപത്യപരമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ അരാഷ്ട്രീയ വാദത്തിന്റെ ഉപോല്‍പ്പന്നമായി ആരാജകത്തം തല ഉയര്‍ത്തുന്നതും അരങ്ങു വാഴുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കേവല ഇടതുപക്ഷവിരുധതയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ പേരെടുത്തു ചില വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒറ്റപ്പെട്ട അക്രമസമരങ്ങളെ പൊതുവല്‍ക്കരിച്ച്ചുകൊണ്ടാണ്. ഇതേ പ്രസ്ഥാനത്തിന്റെ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത് മറച്ചുപിടിച്ചുകൊണ്ടും, ആ പ്രസ്ഥാനത്തിന്റെ എതിരാളികളാരും തന്നെ നേരിട്ടുള്ള ആക്രമണങ്ങളില്‍ ഇന്നേവരെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള വസ്തുത അറിയില്ലെന്ന് നടിച്ചും കലാലയരാഷ്ട്രീയം സമം സംഘര്‍ഷഭരിതം എന്ന ലളിതസമവാക്യത്തിലേക്ക് പൊതുസമൂഹത്തെ നയിക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധി വരെ അപകടകരമായി വിജയിച്ചിരിക്കുന്നു. കലാലയ രാഷ്ട്രീയം ആവശ്യമില്ലെന്നു പറയുന്നവര്‍ ഭംഗ്യന്തരേണ പറയുന്നത് മൃഗീയ സ്വാധീനമുള്ള വിദ്യാര്‍ഥിസംഘടനകളിലൂടെ നവതലമുറയ്ക്ക് കൈവരാവുന്ന പൊതുഇടതുപക്ഷഅവബോധം തങ്ങളുടെ ഹിടെന്‍ അജണ്ടകള്‍ക്ക് വിഘാതമെന്നാണ്. ഇതിനുമപ്പുറം ക്രിയാത്മകമായ ഏതൊരു നീക്കവും മുളയിലെ നുള്ളുന്ന തരത്തില്‍ "പഠിക്കാന്‍ വരുന്നവര്‍ അത് മാത്രം ചെയ്‌താല്‍ മതിയെന്ന" ശാസന അധികൃതരുടെ അധികാരചിഹ്നത്തിന്റെ ഭീഷണി ആയി തലയ്ക്കു മുകളില്‍ തൂക്കിവെച്ചിട്ടുമുണ്ട്.
ഇന്ന് നമ്മുടെ ക്യാംപസ്സുകള്‍ സര്‍ഗ്ഗാത്മകമായ യാതൊരു പ്രവര്‍ത്തനത്തിനും വേദിയാകുന്നില്ല എന്നുള്ളത് ദുഖകരമാണ്. ക്യാമ്പസ്സിനു പുറത്തെ ജീവിതത്തെക്കുറിച്ച്, അവിടെ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്, മറ്റു ചലനങ്ങളെ കുറിച്ച് കൂട്ടായ ആശയസംവാദം നടത്താന്‍ ഒരു വേദിയും ഇന്നില്ല. സമ്പന്നതയുടെ പൊന്നിന്‍തിളക്കമുള്ള നാഗരിക ആര്‍ഭാടങ്ങള്‍ക്കും കെട്ടുകാഴ്ച്ചകള്‍ക്കുമകലെ പ്രാന്തദേശങ്ങളില്‍ വെറുതെ തീര്‍ന്നുപോകുന്ന ഇരുണ്ടു നേര്‍ത്ത ജീവിതങ്ങളും ദുരിതങ്ങളും നമ്മുടെ കലാലയങ്ങളുടെ ആകുലതകളെ അല്ലാതായിട്ടു കാലങ്ങലായിരിക്കുന്നു. പിന്നെ നാമെങ്ങിനെ പൊള്ളുന്ന ജീവിതത്തെ കുറിച്ച് സ്വന്തം ദര്‍ശനം രൂപപ്പെടുത്തും? എങ്ങിനെ രാഷ്ട്രപുനര്‍നിര്‍മാണത്തെ കുറിച്ച് ഗൌരവതരമായുള്ള ചിന്തകള്‍ ആര്ജ്ജിക്കും? ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നസദൃശമായ കരുത്തുള്ള ചങ്ങലയിലെ കണ്ണികളാവും?
പരീക്ഷാ പേപ്പറുകളിലെക്കുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറത്തു, സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനോ ചുറ്റുപാടുകളോട് നിശിതമായി പ്രതികരിക്കാനോ സംവിധാനമില്ലാത്ത ക്യാമ്പസ് വന്ധ്യമാണെന്നു ഞാന്‍ പറയും. സര്‍ഗശക്തിയും നേത്രുപാടവവും ഉള്ള യുവതീയുവാക്കള്‍ നിര്‍വീര്യമാക്കപെടുന്ന ഒരന്തരീക്ഷമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്യാംപസ്സുകളില്‍ നിലനില്‍ക്കുന്നത്. പ്രതിഭയുടെ മൌനം ക്രൂരമായി അവഗണിക്കപ്പെടുകയും പ്രകടനപരതയുടെ ശബ്ദകോലാഹലം മാത്രം അന്ഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി എന്റെ സ്വപ്നത്തിലെവിടെയും ഇല്ല. ആരുടെയെങ്കിലും (ദു)സ്വപ്നങ്ങളില്‍ അതുണ്ടായിരുന്നോ എന്നറിയില്ല. "പ്രകടനപരത" എന്ന പദം ചെറിയൊരു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അകംശൂന്യമായ പുറംമോടികളോടാണ് നമ്മുടെ തലമുറയ്ക്ക് പ്രിയം. പ്രവര്തനങ്ങളെക്കാളേറെ അതിന്റെ പ്രചാരണങ്ങള്‍ക്കും അതിലപ്പുറം വിവാദങ്ങള്‍ക്കുമല്ലേ നമ്മള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നത്? കലര്‍പ്പില്ലാത്ത സര്‍ഗശേഷിയും പ്രതിരോധങ്ങളിലെ ആത്മാര്‍ഥതയും നമുക്ക് കണ്ടെത്താന്‍ സാധിക്കാതെ വരുന്നതും ഇതിന്റെയൊക്കെ പരിണിതഫലങ്ങലാണ്.
ജീവിതത്തിന്റെ വസന്തം നാം ചെലവഴിക്കുന്ന കലാലയങ്ങള്‍ എന്തുകൊണ്ട് സ്വപ്നങ്ങളുടെ വിതാനത്തിലേക്ക് സഞ്ചരിക്കുന്നില്ല? ഊഷ്മളത ചോര്‍ന്നുപോയ അധ്യാപക വിദ്യാര്‍ഥി ബന്ധം ഒരു വലിയ കാരണമാണ്. ഗാഡമായ ഗുരു ശിഷ്യ ബന്ധങ്ങള്‍ ഇന്ന് കേട്ട് കേള്‍വി മാത്രമാണ്. കച്ചവടം മാത്രം ലക്ഷ്യവും യോഗ്യതയും ആയവരുടെ കൈകളില്‍ നിന്നും മഹത്തായ നമ്മുടെ കലാലയങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിക്കുക എന്നത് ആധുനിക സാഹചര്യങ്ങളുടെ അടിയൊഴുക്കുകളില്‍ പെട്ട് എങ്ങുമെത്താതെ പോകാനേ തരമുള്ളൂ. റാങ്കിനും മാര്‍ക്കിനും അപ്പുറം ജീവിതം ബാക്കിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന ഇടങ്ങളും സംവാദങ്ങളും സംഘര്‍ഷങ്ങളും തിരിച്ചു കൊണ്ട് വരാന്‍ ആരാണ് മുന്‍കൈ എടുക്കുന്നത് എന്ന് ഞാന്‍ ആശയോടെ കാത്തിരിക്കുന്നു. അടുത്ത തലമുറയുടെ ക്യാമ്പസ്സ് ജീവസ്സുറ്റതാക്കാന്‍, മൃത ധമനികളില്‍ ജീവരക്തം ഒഴുക്കാന്‍, അരാഷ്ട്രീയതയുടെ അരാജകത്വം തകര്‍ത്തുടയ്ക്കാന്‍ ഒരു പടപ്പുറപ്പാട് നിശ്ചയമായും അകക്കണ്ണില്‍ ആര്‍ത്തലച്ചു വരുന്നുണ്ട്. കിനാവുകളൊക്കെയും ഉറക്കത്തിലെ സാന്ത്വനങ്ങള്‍ മാത്രമാണെന്നു നെടുവീര്‍പ്പിടാന്‍ ഇപ്പോള്‍.. ഇപ്പോളെനിക്ക് വയ്യ.
പ്രതീക്ഷിക്കാന്‍ ഇനിയൊന്നുമില്ലെന്ന നഷ്ടബോധം ഒരിക്കലുമില്ല. സുഖകരമായൊരു ആലസ്യത്തോടെ നമ്മുടെ തലമുറ മയങ്ങുക മാത്രമാണ്. ഈ മയക്കം ഒരു നാള്‍ ഉണരും എന്ന പ്രതീക്ഷയാണെന്നു ആശ്വസിക്കാം, ഏറെക്കുറെ യുക്തിഭദ്രമായിത്തന്നെ. എല്ലാം ശരിയാവുമെന്നു ഉള്ളിലാരോ മന്ത്രിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അങ്ങിനെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.
"ഘനമൂകമനസ്സില്‍ ചാരനിറം പൂണ്ട മഹാശൂന്യത മാത്രം..
കണ്ണിനു പിന്നില്‍, കാതിനു പിന്നില്‍ കതകുകള്‍ മുറുകിയടഞ്ഞുകിടപ്പൂ..."
N. N. Kakkad
നല്ല പൌരന്മാരെ സൃഷ്ടിക്കുകയാണ് നല്ല വിധ്യാഭ്യാസപധതിയുടെ ആത്യന്തിക ലക്‌ഷ്യം. ആ നിലക്ക്, കലാലയങ്ങള്‍ ലക്ഷണമൊത്ത പൌരന്മാരെ ഉണ്ടാക്കിയെടുക്കുന്ന നിര്‍ണ്ണായകമായ പൊതു ഇടമാണ്. നല്ല മനുഷ്യര്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്, ആട്ടിത്തെളിച്ചുകൊണ്ടുപോകപ്പെടുന്ന നാല്‍ക്കാലികളുടെ നിശബ്ദമായ വിധേയത്വമല്ല. മറിച്ചു, സ്വന്തം ജീവിത പരിതസ്ഥിതികളോട് ക്രിയാത്മകമായി പ്രതികരിക്കാനും നാം ജീവിക്കുന്ന സംസ്ക്കാരത്തിന്റെ ധാര്‍മിക നഷ്ടങ്ങള്ക്കെതിരെ നിലയുറപ്പിക്കാനും, കരുത്തും ആജ്‌ഞാശക്തിയും ഉള്ളൊരു സമൂഹത്തെയാണ് എന്റെ സംകല്‍പ്പത്തിലെ ക്യാമ്പസ് പ്രതിനിധീകരിക്കുന്നത്. സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ കലാലയങ്ങള്‍ ഈ സ്വപ്നവുമായി പൊരുത്തപ്പെടുന്നതല്ല. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ വിധ്യാഭ്യാസമെഖലയും യുവത്വവും സമൂഹം തന്നെയും നേരിടുന്ന പ്രശ്നങ്ങളെ നോക്കികാണാന്‍.
ജീവിതം പരസ്പരം പിന്നിലാക്കാനുള്ള ഒരു മത്സരമാണിന്നു എന്നുള്ളത് നമുക്കറിയാവുന്ന കാര്യം മാത്രം. സമൂഹത്തിലെ ഈ മൂല്യച്യുതി കലാലയങ്ങളിലെക്കും കടന്നുവന്നതോടെ, ഈ മത്സരങ്ങള്‍ ആവേശപൂര്‍വ്വം നടത്താനുള്ള ഒരു വേദി മാത്രമായി നമ്മുടെ ക്യാംപസ്സുകള്‍ ചെറുതായിരിക്കുന്നു. ഫിനിഷിംഗ് പോയിന്റില്‍ ഒരു ജോലി മാത്രമാണ് ലക്ഷ്യമാക്കപ്പെടുന്നത്. ക്യാമസ് റിക്രൂട്മെന്റും പ്ലയ്സ്മെന്റും മല്ട്ടിനാഷണല്‍കമ്പനികളും യു. എസും പ്രലോഭിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന ആ അത്ലെടിക് ട്രാക്കിനപ്പുരത്തെക്കുള്ള എല്ലാ ജീവിത വീക്ഷണങ്ങളും വ്യര്‍ത്ഥമെന്നോ വിഡിത്തമെന്നോ വിളിക്കപ്പെടുന്നു. സര്‍ഗ്ഗപരമായ ഏതൊരു പടപ്പുറപ്പാടും തുടക്കത്തില്‍ തന്നെ തോല്പ്പിക്കപ്പെടുന്നു. അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ചോരശേഷിപ്പും എല്ലുറപ്പും ഉള്ള ചുരുക്കം ചിലര്‍ ക്രിമിനലുകലായ് മുദ്രകുത്തപ്പെടുന്നു. ഒരു ചില്ലുമതില്‍ തകര്‍ക്കപ്പെടുന്നതു മാസങ്ങളോളം വിഷ്വലൈസ് ചെയ്യപ്പെടുകയും അതിലേക്കു നയിച്ച അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവരൂം മാധ്യമങ്ങളും ജാഗരൂകരായതും നാം കണ്ട കാഴ്ചകളാണ്. സ്വന്തം ശരീരഭാഷ പോലും അസ്വാഭാവികമാക്കുന്ന രീതിയില്‍ ക്യാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തില്‍ അസ്വസ്ഥമാകുന്ന യുവത്വം ഒരു വിഷയമേ അല്ലാതാവുകയും തകര്‍ക്കപ്പെടുന്ന ക്യാമറകള്‍ അക്രമസമരങ്ങളുടെ ഏറ്റവും വലിയ ജാമിതീയകമാവുകയും ചെയ്യുന്ന കാലം ആരുടെ അപനിര്‍മ്മിതിയാണ്? വിദ്യാര്‍ഥിയുടെ സ്വത്വം തന്നെ മാര്‍ക്കുകളുടെ വെറും അങ്കഗണിതത്തിലേക്ക് ലഘൂകരിക്കപെടുമ്പോള്‍ അവനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതാവുന്നു. മാര്‍ക്കും റാങ്കും മ്ലേച്ചമാണെന്നല്ല. എന്നാല്‍ അവ സ്വാര്‍ഥതയുടെ കുടില സമസ്യകള്‍ പൂരിപ്പിക്കുന്നതിനുമപ്പുറം സമൂഹത്തിനു ഉപയുക്തമാകനമെന്കില്‍ വിദ്യാര്‍ഥി സിലബസ്സിന്റെ ഇത്തിരി വൃത്തം ഭേദിക്കാന്‍ കഴിവുളളവനായിരിക്കണം. നമ്മുടെ ദുരന്തം ഇവിടെ ആരംഭിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍, മക്കളോ ശിഷ്യരോ ആകട്ടെ, അബദ്ധത്തില്‍ പോലും സിലബസ്സിന് പുറത്തേക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗരൂകരാണ്. റാങ്കിലേക്ക് മാത്രം വഴികാണിക്കപ്പെടുന്ന വിദ്യാര്‍ഥി സ്വയമേവ സിലബസ്സിന്റെ മതില്‍ ചാടുമെന്നു പ്രതീക്ഷിക്കാന്‍ വായല്ലോ. (ചുരുക്കം ചില ഉദാഹരണങ്ങള്‍ ഉണ്ടാകാമെങ്കിലും). ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ വിജയങ്ങള്‍ പോലും ധീഷണാപരമായ അടിമത്തത്തിന്റെ ഉല്‍പന്നമായിരിക്കാനുള്ള വലിയ സാധ്യതയിലേക്ക് നമ്മളിനിയും പകച്ചുണര്‍ന്നിട്ടുണ്ടെന്നു കരുതാമോ?
കാമ്പസ്സില്‍ ഒരു പ്രതിഷേധശബ്ധവും ഉയരാന്‍ പാടില്ല എന്നുള്ളത് ത്രസിച്ചുനില്‍ക്കുന്ന കൌമാരത്തിന്മേല്‍ അനാരോഗ്യകരമായ മൂക്കുകയറിടലാനെന്നുള്ളത് കാമ്പസ് രാഷ്ട്രീയത്തിനും സംഘടനാപ്രവര്തനത്തിനും എതിരെ നിരന്തരം ശബ്ദിക്കുന്ന വിമര്‍ശകര്‍ക്കും ചില മാധ്യമങ്ങള്‍ക്കും അറിയാത്തതല്ല. ജനാധിപത്യപരമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ അരാഷ്ട്രീയ വാദത്തിന്റെ ഉപോല്‍പ്പന്നമായി ആരാജകത്തം തല ഉയര്‍ത്തുന്നതും അരങ്ങു വാഴുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കേവല ഇടതുപക്ഷവിരുധതയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ പേരെടുത്തു ചില വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒറ്റപ്പെട്ട അക്രമസമരങ്ങളെ പൊതുവല്‍ക്കരിച്ച്ചുകൊണ്ടാണ്. ഇതേ പ്രസ്ഥാനത്തിന്റെ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത് മറച്ചുപിടിച്ചുകൊണ്ടും, ആ പ്രസ്ഥാനത്തിന്റെ എതിരാളികളാരും തന്നെ നേരിട്ടുള്ള ആക്രമണങ്ങളില്‍ ഇന്നേവരെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള വസ്തുത അറിയില്ലെന്ന് നടിച്ചും കലാലയരാഷ്ട്രീയം സമം സംഘര്‍ഷഭരിതം എന്ന ലളിതസമവാക്യത്തിലേക്ക് പൊതുസമൂഹത്തെ നയിക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധി വരെ അപകടകരമായി വിജയിച്ചിരിക്കുന്നു. കലാലയ രാഷ്ട്രീയം ആവശ്യമില്ലെന്നു പറയുന്നവര്‍ ഭംഗ്യന്തരേണ പറയുന്നത് മൃഗീയ സ്വാധീനമുള്ള വിദ്യാര്‍ഥിസംഘടനകളിലൂടെ നവതലമുറയ്ക്ക് കൈവരാവുന്ന പൊതുഇടതുപക്ഷഅവബോധം തങ്ങളുടെ ഹിടെന്‍ അജണ്ടകള്‍ക്ക് വിഘാതമെന്നാണ്. ഇതിനുമപ്പുറം ക്രിയാത്മകമായ ഏതൊരു നീക്കവും മുളയിലെ നുള്ളുന്ന തരത്തില്‍ "പഠിക്കാന്‍ വരുന്നവര്‍ അത് മാത്രം ചെയ്‌താല്‍ മതിയെന്ന" ശാസന അധികൃതരുടെ അധികാരചിഹ്നത്തിന്റെ ഭീഷണി ആയി തലയ്ക്കു മുകളില്‍ തൂക്കിവെച്ചിട്ടുമുണ്ട്.
ഇന്ന് നമ്മുടെ ക്യാംപസ്സുകള്‍ സര്‍ഗ്ഗാത്മകമായ യാതൊരു പ്രവര്‍ത്തനത്തിനും വേദിയാകുന്നില്ല എന്നുള്ളത് ദുഖകരമാണ്. ക്യാമ്പസ്സിനു പുറത്തെ ജീവിതത്തെക്കുറിച്ച്, അവിടെ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്, മറ്റു ചലനങ്ങളെ കുറിച്ച് കൂട്ടായ ആശയസംവാദം നടത്താന്‍ ഒരു വേദിയും ഇന്നില്ല. സമ്പന്നതയുടെ പൊന്നിന്‍തിളക്കമുള്ള നാഗരിക ആര്‍ഭാടങ്ങള്‍ക്കും കെട്ടുകാഴ്ച്ചകള്‍ക്കുമകലെ പ്രാന്തദേശങ്ങളില്‍ വെറുതെ തീര്‍ന്നുപോകുന്ന ഇരുണ്ടു നേര്‍ത്ത ജീവിതങ്ങളും ദുരിതങ്ങളും നമ്മുടെ കലാലയങ്ങളുടെ ആകുലതകളെ അല്ലാതായിട്ടു കാലങ്ങലായിരിക്കുന്നു. പിന്നെ നാമെങ്ങിനെ പൊള്ളുന്ന ജീവിതത്തെ കുറിച്ച് സ്വന്തം ദര്‍ശനം രൂപപ്പെടുത്തും? എങ്ങിനെ രാഷ്ട്രപുനര്‍നിര്‍മാണത്തെ കുറിച്ച് ഗൌരവതരമായുള്ള ചിന്തകള്‍ ആര്ജ്ജിക്കും? ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നസദൃശമായ കരുത്തുള്ള ചങ്ങലയിലെ കണ്ണികളാവും?
പരീക്ഷാ പേപ്പറുകളിലെക്കുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറത്തു, സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനോ ചുറ്റുപാടുകളോട് നിശിതമായി പ്രതികരിക്കാനോ സംവിധാനമില്ലാത്ത ക്യാമ്പസ് വന്ധ്യമാണെന്നു ഞാന്‍ പറയും. സര്‍ഗശക്തിയും നേത്രുപാടവവും ഉള്ള യുവതീയുവാക്കള്‍ നിര്‍വീര്യമാക്കപെടുന്ന ഒരന്തരീക്ഷമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്യാംപസ്സുകളില്‍ നിലനില്‍ക്കുന്നത്. പ്രതിഭയുടെ മൌനം ക്രൂരമായി അവഗണിക്കപ്പെടുകയും പ്രകടനപരതയുടെ ശബ്ദകോലാഹലം മാത്രം അന്ഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി എന്റെ സ്വപ്നത്തിലെവിടെയും ഇല്ല. ആരുടെയെങ്കിലും (ദു)സ്വപ്നങ്ങളില്‍ അതുണ്ടായിരുന്നോ എന്നറിയില്ല. "പ്രകടനപരത" എന്ന പദം ചെറിയൊരു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അകംശൂന്യമായ പുറംമോടികളോടാണ് നമ്മുടെ തലമുറയ്ക്ക് പ്രിയം. പ്രവര്തനങ്ങളെക്കാളേറെ അതിന്റെ പ്രചാരണങ്ങള്‍ക്കും അതിലപ്പുറം വിവാദങ്ങള്‍ക്കുമല്ലേ നമ്മള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നത്? കലര്‍പ്പില്ലാത്ത സര്‍ഗശേഷിയും പ്രതിരോധങ്ങളിലെ ആത്മാര്‍ഥതയും നമുക്ക് കണ്ടെത്താന്‍ സാധിക്കാതെ വരുന്നതും ഇതിന്റെയൊക്കെ പരിണിതഫലങ്ങലാണ്.
ജീവിതത്തിന്റെ വസന്തം നാം ചെലവഴിക്കുന്ന കലാലയങ്ങള്‍ എന്തുകൊണ്ട് സ്വപ്നങ്ങളുടെ വിതാനത്തിലേക്ക് സഞ്ചരിക്കുന്നില്ല? ഊഷ്മളത ചോര്‍ന്നുപോയ അധ്യാപക വിദ്യാര്‍ഥി ബന്ധം ഒരു വലിയ കാരണമാണ്. ഗാഡമായ ഗുരു ശിഷ്യ ബന്ധങ്ങള്‍ ഇന്ന് കേട്ട് കേള്‍വി മാത്രമാണ്. കച്ചവടം മാത്രം ലക്ഷ്യവും യോഗ്യതയും ആയവരുടെ കൈകളില്‍ നിന്നും മഹത്തായ നമ്മുടെ കലാലയങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിക്കുക എന്നത് ആധുനിക സാഹചര്യങ്ങളുടെ അടിയൊഴുക്കുകളില്‍ പെട്ട് എങ്ങുമെത്താതെ പോകാനേ തരമുള്ളൂ. റാങ്കിനും മാര്‍ക്കിനും അപ്പുറം ജീവിതം ബാക്കിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന ഇടങ്ങളും സംവാദങ്ങളും സംഘര്‍ഷങ്ങളും തിരിച്ചു കൊണ്ട് വരാന്‍ ആരാണ് മുന്‍കൈ എടുക്കുന്നത് എന്ന് ഞാന്‍ ആശയോടെ കാത്തിരിക്കുന്നു. അടുത്ത തലമുറയുടെ ക്യാമ്പസ്സ് ജീവസ്സുറ്റതാക്കാന്‍, മൃത ധമനികളില്‍ ജീവരക്തം ഒഴുക്കാന്‍, അരാഷ്ട്രീയതയുടെ അരാജകത്വം തകര്‍ത്തുടയ്ക്കാന്‍ ഒരു പടപ്പുറപ്പാട് നിശ്ചയമായും അകക്കണ്ണില്‍ ആര്‍ത്തലച്ചു വരുന്നുണ്ട്. കിനാവുകളൊക്കെയും ഉറക്കത്തിലെ സാന്ത്വനങ്ങള്‍ മാത്രമാണെന്നു നെടുവീര്‍പ്പിടാന്‍ ഇപ്പോള്‍.. ഇപ്പോളെനിക്ക് വയ്യ.
പ്രതീക്ഷിക്കാന്‍ ഇനിയൊന്നുമില്ലെന്ന നഷ്ടബോധം ഒരിക്കലുമില്ല. സുഖകരമായൊരു ആലസ്യത്തോടെ നമ്മുടെ തലമുറ മയങ്ങുക മാത്രമാണ്. ഈ മയക്കം ഒരു നാള്‍ ഉണരും എന്ന പ്രതീക്ഷയാണെന്നു ആശ്വസിക്കാം, ഏറെക്കുറെ യുക്തിഭദ്രമായിത്തന്നെ. എല്ലാം ശരിയാവുമെന്നു ഉള്ളിലാരോ മന്ത്രിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അങ്ങിനെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.
"ഘനമൂകമനസ്സില്‍ ചാരനിറം പൂണ്ട മഹാശൂന്യത മാത്രം..
കണ്ണിനു പിന്നില്‍, കാതിനു പിന്നില്‍ കതകുകള്‍ മുറുകിയടഞ്ഞുകിടപ്പൂ..."
N. N. Kakkad
Wednesday, August 11, 2010
Sunday, August 8, 2010
ചിരി ചൊരിയും ചില ചരിതങ്ങള്‍
പ്രവാസിയുടെ ദൈനംദിന ജീവിതം കടന്നു പോകുന്നത് ഓര്‍മകളുടെ പിന്ബലത്തിലാണ്. മണലാരണ്യത്തില്‍ വര്‍ഷങ്ങള്‍ ജീവിതം ഉഷ്ണിച്ചു തീര്‍ത്തവര്‍ക്ക് പോലും ഓര്മകളെന്നത് കാലങ്ങള്‍ക്കപ്പുറം കടല് കടന്ന ആ ഒരു ദിനത്തിനും പുറകിലുള്ളതാണ്. ഗള്‍ഫ് ജീവിതത്തിലെ മടുപ്പിക്കുന്ന നൈരന്തര്യം അനുഭവങ്ങളുടെ ആര്‍ദ്രപ്രതലം പോലും തരിശുഭൂമിയാക്കി മാറ്റുന്നു. ചെറിയൊരു ശതമാനം പ്രവാസികളെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിപക്ഷത്തിനും പ്രസാദാത്മകമായ നന്മകളുടെ അനുഭവഭാക്കാകാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒത്തുകൂടാന്‍ കിട്ടുന്ന അപൂര്‍വ്വം വേളകളില്‍ ഓരോരുത്തരും പഴയ നാട്ടുവഴികളുടെ നനവിലേക്കും കാമ്പസിന്റെ കൌതുകങ്ങളിലെക്കും വായനശാലകളിലെ സായന്തനങ്ങളിലേക്കും പിന്നെയും പിന്നെയും മടങ്ങിപ്പോകുന്നത്. കൊര്‍പ്പരെറ്റ് ലോകത്തിന്റെ ജാഡശാട്യങ്ങളില്ലാതെ നിഷ്കളങ്കമായ ഗൃഹാതുരത്വത്തിലെക്കും നിര്‍ലോഭമായ നര്മങ്ങളിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു ശരാശരി പ്രവാസിയുടെ പഴഞ്ചന്‍ ഓര്‍മ്മകള്‍ എന്നെയും വലയം ചെയ്തു എപ്പോഴുമുണ്ട്. ചിന്തകളില്‍ ചിരി ബാക്കിവെച്ചു പോയ ചില "ചരിത്ര സംഭവങ്ങള്‍" വെറുതെ കുത്തിക്കുറിക്കുന്നു..
ഈ പറയുന്നത് എന്റെ കാഞ്ഞങ്ങാട്ടുകാരന്‍ കൂട്ടുകാരന്‍ കൈമാറിയ ഒരു സംഭവകഥയാണു. ചില്ലറ അശ്ലീലം പോലെ തോന്നുമെങ്കിലും മലയാളിയുടെ മാത്രമായ ഒരു വിചിത്രവിചാരധാര അത് വിവരിക്കുന്നുവെന്നു തോന്നുന്നു. സദാചാരവാദികള്‍ സദയം ക്ഷമിക്കുക.
സ്ഥലം കാഞ്ഞങ്ങാട്. കാലം ചുരുങ്ങിയത് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും പഴക്കം. സ്ഥലത്തെ പ്രമുഖ വ്യാപാര സ്ഥാപനം ഒരു ജ്വല്ലറി കൂടി തുറക്കാന്‍ ഒരുങ്ങുന്നു. അന്നത്തെ പ്രമുഖ ചലച്ചിത്ര നടി ശിവകാമി ആണ് റിബണ്‍ മുറിക്കുന്നത്. തമിഴിലെ നിത്യപ്രണയനായകനോടോത്തൊക്കെ അഭിനയിച്ചു പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് നടിയുടെ നഗര സന്ദര്ശനം. നാട്ടുകാര്‍ ആ സുദിനത്തിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗം നഗരത്തില്‍ പുലര്‍ച്ചെ എത്തിയ നടിക്കു നഗരത്തിലെ കിട്ടാവുന്ന മുന്തിയ ഹോട്ടലില്‍ റൂമെടുത്തു കൊടുത്ത് സംഘാടകര്‍ ഒന്‍പതുമണിക്കുള്ള ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനായ് തിരക്കിലേക്ക് മടങ്ങി. ശിവകാമി ശേഷിച്ച ക്ഷീണം കൂടി ഉറങ്ങിത്തീര്‍ത്തു കുളി തേവാ രങ്ങള്‍ക്ക് ശേഷം ജ്വല്ലറിയിലെത്തി ഉദ്ഘാടിച്ചു മടങ്ങിപ്പോയി.
കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച ചരിത്രസംഭവം ഉണ്ടാകുന്നത് നടി മടങ്ങി പോയതിനു ശേഷമാണ്. ശിവകാമിയുടെ മുറി വൃത്തിയാക്കാന്‍ പോയ ക്ലീനിംഗ് ബോയ്, ആണ് എത്രയോ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ആ ഉടലില്‍ നിന്നും ഊരിയിട്ട ഒരു അടിവസ്ത്രം ബാത്ത് റൂമിലെ ഹേങ്ങരില്‍ അനാഥമായി അവശേഷിക്കുന്നത് കണ്ടത്. തിരക്കിനിടയില്‍ ശിവകാമി എടുക്കാന്‍ മറന്നതായിരുന്നു അത്. ദിവ്യവും പാവനവുമായ ഒരു കാഴ്ച്ചയുടെ സകലമാന അനുഭൂതികളോടും കൂടി സഹപ്രവര്‍ത്തകരെ ആ വിശേഷം അറിയിക്കാന്‍ അവനോടി. വര്‍ത്തമാനം കൈമാറി കൈമാറി ആ നാട് മുഴുവന്‍ "സംഗതി" അറിഞ്ഞു. പിന്നെ കാണുന്നത് അതുവരെയും അത്രയൊന്നും ആള്സഞാരമില്ലാതിരുന്ന ആ ഹോടെലിലേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നുവത്രേ. നാട്ടുകാര്‍ വരി വരി ആയി ആ മുറിയില്‍ എത്തിനോക്കി നിഗൂഡമായ ഒരാനന്ദ ത്തോടെ മടങ്ങി വരുമ്പോള്‍ പുതിയ ആളുകള്‍ കേട്ടറിഞ്ഞു അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലോഡ്ജുമുറിയില്‍ അപമൃത്യു വരിച്ച ജഡത്തെ കാണാനെന്ന പോലെ അനസ്യൂതം പ്രവഹിച്ച ജനത്തിന്റെ വരവ് നിലച്ചത് ശിവകാമിയുടെ അടിവസ്ത്രം ഹോടെലധികൃതര്‍ എങ്ങോട്ടോ മാറ്റിയതിനു ശേഷം മാത്രമായിരുന്നു!
വിചിത്രമായ ഭാവനകളുടെ വികൃതികളിലൂടെ ഇക്കിളി പൂണ്ടു രസിക്കുന്ന ഒരു ജനതയുടെ ചിരിപ്പിക്കുന്നൊരു രൂപകമാണിതെന്നു തോന്നുന്നു. എത്രയോ കാലം ഇതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട്. കുളിമുറിയില്‍ ഇളകിയാടുന്ന ലോലമായൊരു അടിവസ്ത്രവും ആസക്തി ഒളിച്ചു വെച്ച് അത് കാണാന്‍ അനുസരണയോടെ ക്യു നില്‍ക്കുന്നൊരു ആള്‍ക്കൂട്ടവും ഭാവനയില്‍ സൃഷ്ടിച്ചു നോക്കൂ.. നിങ്ങളും ചിരിക്കും. ഇതൊന്നുമറിയാതെ പാവം ശിവകാമി അടുത്ത ലോകെഷന്‍ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോള്‍ അവരുടെ ഒരു സ്ഥാവരജംഗമാവസ്തു ഇവിടെയൊരു നാട്ടില്‍ ക്രമസമാധാനപ്രശ്നമായി അലങ്കോലപ്പെട്ടു തൂങ്ങിയാടുകയായിരുന്നു!
..........................................................................................................................................................
പെണ്ണുകാണല്‍ ചടങ്ങു ഒരുപാട് തമാശകള്‍ക്ക് സ്കോപ്പുള്ള ഒരേര്‍പ്പാടാണ്. സ്വയം ഒരു പെണ്ണുകാണല്‍ ചടങ്ങിലെ നായകനാകാന്‍ കഴിയാതെ പോയ ലേശം നഷ്ടബോധമോക്കെ അതുകൊണ്ടുതന്നെ ഉള്ളില്‍ കൊണ്ട് നടക്കുന്നുമുണ്ട്. എന്റെ ചേച്ചിയെ പെണ്ണുകാണാന്‍ വന്നിരുന്ന ചെറുപ്പക്കാരുടെ വിറയും വേവലാതിയും പൂണ്ട മുഖങ്ങള്‍ ഓര്‍മയിലുണ്ട്. അതിനുശേഷം ഒരു കൂട്ടുകാരന് വേണ്ടി പെണ്ണ് കാണാന്‍ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിനോദയാത്ര നടത്തിയ സംഭവം പലപ്പോഴും ചിന്തകളില്‍ ചിരി തീര്‍ക്കുന്നതായിരുന്നു. അതൊരു മകരമാസത്തില്‍, ശബരിമല തീര്‍ഥാടന കാലമായിരുന്നു. വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ് പെണ്ണിന്റെ വീട്. സുഹൃത്തിന്റെ അമ്ബാസിടെര്‍ കാറില്‍ ഏഴു പേര്‍ തിക്കിനിരചിരുന്നു ഒരുവിധം വഴിയൊക്കെ തേടിപ്പിടിച്ചു അവിടെയെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ കറുത്ത മുണ്ടുടുത്ത് താടിയൊക്കെ വെച്ച് ശബരിമല യിലേക്ക് പോകാനുള്ള വ്രതത്തിലാണ്. മാന്യമായി സ്വീകരിച്ചിരുത്തി ഞങ്ങളോട് വിശേഷങ്ങളൊക്കെ അച്ഛന്‍ ചോദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന സിദ്ധാര്‍ഥന്‍ ആണ് ആധികാരികമായി കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. മുതിര്‍ന്നതെന്ന് പറഞ്ഞാല്‍ മുതുക്കനോന്നുമല്ല. കഷ്ടിച്ച് ഒരു മുപ്പതു വയസ്സ് കാണും. കൂട്ടത്തില്‍ ആരും കല്യാണം കഴിച്ചിട്ടുള്ളതല്ല. സിദ്ധാര്‍ഥന്‍ തന്റെ ലോകവിവരവും കാര്യപ്രാപ്തിയും പെണ്ണിന്റെ അച്ഛനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുഴുവനായും അറിയിക്കാനുള്ള യത്നത്തിലാണ്. സമയം വെറുതെ പോകുന്നത് കണ്ട ആരോ മെല്ലെ പെണ്ണിനെ കണ്ടില്ലല്ലോ എന്ന് ഓര്‍മ്മിപ്പിച്ചു. ആ ചോദ്യത്തിന് വേണ്ടി കാത്തിരിക്കയായിരുന്ന പിതാവ് താന്‍ ശബരിമല വൃതതിലായത് കൊണ്ട് പെണ്‍കുട്ടി തൊട്ടപ്പുറത്തുള്ള തന്റെ അനുജന്റെ വീട്ടിലാനുള്ളതെന്നു നമ്മളെ അറിയിച്ചു. സിദ്ധാര്‍ഥനൊഴികേ ബാക്കി എല്ലാവര്ക്കും കാര്യം മനസ്സിലായി. ലോകവിവരമേറെ ഉണ്ടെങ്കിലും സിദ്ധാര്‍ഥന്റെ കാര്യവിവരം വളരെ പരിമിതമായിരുന്നു എന്ന് അന്ന് മനസ്സിലായത്, അയാള്‍ പെണ്‍കുട്ടിയോട് വരാന്‍ പറഞ്ഞോളൂ എന്ന് അച്ഛനോട് അഭ്യര്‍ഥിച്ചപ്പോഴാണ്. താനിവിടെ സ്വാമിയായത് കാരണമാണ് മകള്‍ക്ക് തല്‍കാലം ഇങ്ങോട്ട് വരാന്‍ പറ്റാത്തത്. ഒന്നവിടം വരെ പോയി കാണാം എന്നയാള്‍ മറുപടി പറഞ്ഞപോഴും അതൊക്കെ ബുദ്ധിമുട്ടല്ലേ, കുട്ടിയോട് ഇവിടെ വരെ വരാന്പറഞ്ഞുകൂടെ എന്ന് സിദ്ധാര്‍ഥന്‍ പിടിമുറുക്കി. കൂട്ടത്തിലൊരാള്‍ മേശയ്ക്കടിയില്‍ വെച്ച് കാലമര്‍ത്തി ചവിട്ടിയിട്ടും പുള്ളിയ്ക്ക് കാര്യം മനസ്സിലായില്ല. ആ നിര്‍ണ്ണായകസമയത് കൂടെ ഉള്ള മറ്റൊരാള്‍ കയറി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പെണ്‍കുട്ടിയെ അവിടെ പോയി കാണാമെന്നു പറഞ്ഞു കാര്യങ്ങള്‍ അധികം കുഴയാതെ രക്ഷപ്പെടുത്തി. പെണ്ണ് കണ്ടു ചായയും കുടിച്ചു കാറില്‍ കയറിയ ഞങ്ങള്‍ സിദ്ധാര്‍ത്ഥനെ തല്ലിക്കൊല്ലാനുള്ള ആവെശത്തോടെ അവനു മേല്‍ ചാടി വീണു!
കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സുഹൃത്ത് പറഞ്ഞ രണ്ടു പെണ്ണ് കാണല്‍ സന്ദര്‍ഭങ്ങള്‍ കൂടി ഓര്‍മയില്‍ വരുന്നു. ഒന്ന്, കാര്യമായിട്ടൊന്നുമില്ല; കാണാന്‍ പോയ ചെറുക്കന്‍ അകത്തു നിന്നും പെണ്ണിറങ്ങി വന്നപ്പോള്‍ വെപ്രാളത്തില്‍ അറിയാതെ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു പോയത്രേ. മറ്റൊരു പുള്ളി പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങളൊക്കെ പ്രിപയെര്‍ ചെയ്തിട്ട് പോയതായിരുന്നു. പെണ്‍വീട്ടിലെ ചടങ്ങിലെ വേവലാതിയില്‍ എല്ലാം തകിടം മറിഞ്ഞു വാക്കുകള്‍ മുറിഞ്ഞു. പേരെന്താണ്?.. അവളുത്തരം പറഞ്ഞു. ഏതു വരെ പഠിച്ചു? അതിനുമുത്തരം കിട്ടി.. ഇനി... മനപ്പാഠം പഠിച്ച ചോദ്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഓടിയോളിച്ച്ചു. അടുത്ത ചോദ്യം അവനറിയാതെ നാവില്‍ നിന്നും വെളിയിലേക്ക് വഴുതി വീണു: എവിടെയാണ് വീട്?!!........ അനന്തരം പെണ്‍കുട്ടി അകത്തളങ്ങളില്‍ അപ്രത്യക്ഷമായി എന്ന് കിംവദന്തി.
സുഹൃത്തും ബന്ധുവുമായ ഒരുത്തന്‍ താന്‍ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞു കണ്ണീരു തൂകിയിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവന്‍ അവധിക്കു നാട്ടിലെത്തുംപോഴേക്കും വീട്ടുകാര്‍ ജാതകപ്പൊരുത്തം ഉള്ള നാലഞ്ചു പെണ്‍കുട്ടികളെ കണ്ടു വെച്ചിരുന്നു. അതില്‍ ഏറ്റവും സുന്ദരിയെന്നു അവന്റെ സഹോദരിയും മറ്റു വീട്ടുകാരും വാനോളം പുകഴ്ത്തിയ പെണ്‍കുട്ടിയെ കാണാന്‍ നാവോളം വെള്ളവുമായി ഇറങ്ങിത്തിരിച്ചതായിരുന്നു അവന്‍. പെണ്‍വീട്ടിലെ സ്വീകരണമുറിയില്‍ നിയുക്തവധു ചായയുമായി ലജ്ജാവതിയായി ഇറങ്ങിവന്നപ്പോള്‍ ഞെട്ടിയത് എന്റെ സുഹുത്തു! നാട്ടില്‍ ചില്ലറ പുഷ്പ്പത്തരങ്ങളുമായി കറങ്ങിനടന്ന കാലത്തിന്റെ നേരറിവുള്ളൊരു ദൃക്സാക്ഷി ആയിരുന്നു ആ പെണ്‍കുട്ടി. ചങ്ങാതിക്ക് നഗരത്തിലെ ഒരു ട്രാവല്‍ എജെന്‍സിയില്‍ ജോലിയുള്ള കാലത്ത് അടുപ്പത്തിലായ ഒരു കോളേജുകുമാരിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ആ പെണ്‍കുട്ടി. ഈ കുട്ടി പല നിര്‍ണ്ണായകസമയത്തും ഹംസമായി രക്ഷകയും സംരക്ഷകയും ഒക്കെയായി അവതരിക്കുകയും ചെയ്തിട്ടുണ്ട്. "ചെക്കനെ" കണ്ട പെണ്ണും സിനിമയിലെന്ന പോലെ ഞെട്ടി. എന്റെ കൂട്ടുകാരനപ്പോള്‍ ഓര്‍ത്തത് ആ കലികാലത്ത് മറ്റവളുടെ പിന്നാലെ പോയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ തളിര് പോലുള്ള പെണ്ണിന്റെ മുന്‍പില്‍ തല താഴ്ത്തി ഇരിക്കേണ്ടി വരില്ലായിരുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു. മറ്റവളാണെങ്കില്‍ കെട്ടുകഴിഞ്ഞു ഒന്ന് പെറ്റെണീറ്റ് തടിച്ചു വീര്‍ത്തു അമ്മച്ചിയെ പോലെയാണിപ്പോള്‍. അതൊക്കെയോര്‍ത്തു സങ്ങടപ്പെട്ടും ചിന്താകുലനായും മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ഏതോ കാര്‍ന്നോരുടെ വക പല്ലില്ലാത്തൊരു പുളിച്ച തമാശ. ചെറുക്കന്‍ വലിയ നാണക്കാരനാണെന്നു തോനുന്നല്ലോ എന്ന്! ഇങ്ങനെയൊരു ത്രിശന്കുവില്‍ പെട്ടില്ലായിരുന്നെങ്കില്‍ കാണിച്ചുതരാമായിരുന്നു എന്ന് മനസ്സില്‍ പിറുപിറുക്കലല്ലാതെ വേറെന്തു വഴി. ഒരുവിധം അവിടുന്ന് രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോള്‍ പെങ്ങളുടെ വക ചൊറിച്ചില്‍. പെണ്ണിനെ വല്ലാതെ പിടിചൂന്നു മുഖം കണ്ടാലറിയാം.. അല്ലേട.. അച്ഛനാണെങ്കില്‍ അതിനുമപ്പുറം കടന്നു കല്യാണപാര്‍ടി വരുമ്പോള്‍ ബസ് പെണ്ണ് വീടിന്റെ അടുത്തു വരെ കൊണ്ട് നിര്‍ത്താമെന്ന് ഉച്ചത്തില്‍ ചിന്തിക്കുകയായിരുന്നു. കാറില്‍ മടങ്ങുന്ന വഴിയില്‍, ഉപമകള്‍ കൊണ്ട് പെണ്ണിന്റെ മൂടുന്നതിനിടയില്‍ ഒരു ശ്വാസത്തിന്റെ ഇടവേള കിട്ടിയപ്പോള്‍ കൂട്ടുകാരന്‍ ഒറ്റവാക്കില്‍ പറഞ്ഞു കളഞ്ഞു: പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല. അച്ഛന്റെയും സഹോദരിയുടെയും മുഖം കണ്ടപ്പോള്‍ അവന്‍ വീണ്ടും ഞെട്ടി: വേവലാതിക്കിടയില്‍ അറിയാതെ പറഞ്ഞത് "താങ്കളെന്റെ അച്ഛനല്ല" എന്നോ മറ്റോ ആണോ ഇനി ഈശ്വരാ.. ?! അത്രയും അവിശ്വ സനീയമായിരുന്നു അവരുടെ മുഖം! നിനക്കിനി ഐശ്വര്യ റായിയെ കൊണ്ടുതരാമെടാ എന്ന പെങ്ങളുടെ ആക്രോശവും, വിശ്വാമിത്രനെ ഇളക്കാന്‍ വരുന്ന മേനകയെ നമുക്ക് കാണാമെന്ന അച്ഛന്റെ ഭീഷണിയും കേട്ടില്ലെന്നു നടിച്ചു അവന്‍ കണ്ണുമടച്ചു കാറിലിരുന്നോര്‍ക്കുകയായിരുന്നു: പ്രേമം അന്ധമാണെന്നു പറഞ്ഞതാരാണ്? ആരായാലും തൊഴണം. അങ്ങനെയല്ലെങ്കില്‍ കരിവിളക്കു പോലുള്ള ഒരെണ്ണത്തിന്റെ കണ്ണും കവിളും വര്‍ണ്ണിച്ചു നടക്കുന്ന കാലത്ത് തൊട്ടപ്പുറത്ത് വെറുതെ ഫ്രീ ആയി നടന്ന ഈ നിലവിളക്കിനെ കാണാതെ പോകുമായിരുന്നോ?!
..........................................................................................................................................................
മരണവും മരണവീടും മരണവിവരവും എപ്പോഴും ശോകമൂകവും ആര്ദ്രസാന്ദ്രവും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോഴെങ്കിലും ചെറിയ ചിരികള്‍ സമ്മാനിച്ച ചില മരണ മുഹൂര്‍ത്തങ്ങളും അപൂര്‍വമായി ഉണ്ടാകാറുണ്ട്. അതിലൊന്ന് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് ഒരു മരണവിവരം അറിയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ചെറിയൊരു സംഭവമാണ്. അയല്പ്പക്കഗ്രാമങ്ങളില്‍ വിവരം പറയാന്‍ പോയ ചെറു സംഘത്തിലെ ഏറ്റവും മുതിര്ന്നതും ഫലിതപ്രിയനുമായ കൃഷ്ണേട്ടന്‍ തനിക്കു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു, കേള്‍ക്കുന്ന ആളുകളെ അമ്പരപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. മരിച്ച ആളുടെ ഒരിത്തിരി അകന്ന ബന്ധുവായ ഒരു ശാന്തചേച്ചിയുടെ വീട്ടില്‍ രാത്രി വൈകി വിവരമറിയിക്കാനെത്തുംപോള്‍ ആ വീട് ഉറക്കത്തിലായിരുന്നു. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഉറക്കച്ചടവോടെ ശാന്തചേച്ചി. അസമയത് പ്രതീക്ഷിക്കാത്ത ആളുകളെ മുന്നില്‍ കണ്ടപ്പോള്‍ സ്വാഭാവികമായും അവരുടെ മുഖത്തു പരിഭ്രമം.. അടുത്ത ബന്ധുവോന്നുമല്ലാത്തത് കൊണ്ട് ലാഘവത്തോടെ വന്ന കാര്യം പറഞ്ഞു. വാര്‍ത്ത അത്രയൊന്നും ഞെട്ടലുളവാക്കുന്നതല്ലാതിരുന്നിട്ടും അനിയന്ത്രിതമായൊരു വായുസഞ്ചാരം ആ സ്ത്രീയുടെ ഉടലങ്ങോളം പാഞ്ഞു പോയിരിക്കാം.. തൊട്ടടുത്ത നിമിഷം രാത്രിയുടെ ശാന്തതയില്‍ അവരില്‍ നിന്നും ശബ്ദസഹിതം ഒരു അധോവായു കൈവിട്ടു പുറത്തേക്കു പറന്നു. വാതില്പടിക്കടുത്തു നില്‍ക്കുകയായിരുന്ന അവര്‍ ജാള്യത മറക്കാനെന്നോണം ദ്രവിച്ച വിജാഗിരിയുള്ള വാതില്‍ ഒരു തവണ അകത്തോട്ടും പുറത്തോട്ടും അടച്ചു തുറന്നു. കുടല്മാലകള്‍ക്കും ചെറുവന്‍കുടലുകള്‍ക്കും ഇടയിലെവിടെയോ ആന്തരാവയവങ്ങള്‍ സ്ഥലകാലബോധമില്ലാതെ നിര്‍ദയം ഉത്പാദിപ്പിച്ചു വിട്ട ആ ഒരു നാണക്കേട് അങ്ങനെയൊക്കെ ഇല്ലാതായെന്ന് ഒട്ടൊക്കെ ആശ്വസിച്ചു നിന്ന ശാന്തചേച്ചിയുടെ വിയര്‍ത്തു തുടങ്ങിയ മുഖത്തേക്ക് കൃഷ്ണേട്ടന്റെ ചോദ്യം മിന്നല് പോലെ പതിച്ചു: അല്ല ശാന്തേ, ഒച്ച നീ വാതില് കൊണ്ട് മറച്ചു.. ഈ നാറ്റം നീ എങ്ങനെ ഇല്ലാതാക്കും?!.....
ഒരു കൂട്ടുകാരന്‍ മരണം അറിയിക്കാന്‍ പോയി ചമ്മിയ കാര്യം പറഞ്ഞു പലപ്പോഴും ചിരിച്ചിട്ടുണ്ട്. അല്പം അകലെയുള്ള ഒരു സ്ഥലത്തെ ഏതോ ഒരു ബാലനെ ആണ് കണ്ടു കാര്യം പറയേണ്ടത്. പൊതുവേ എല്ലാ നാട്ടിലും കുറെയേറെ ബാലന്‍മാര്‍ ഉണ്ടാകും എന്നറിയാവുന്നതു കൊണ്ട് അറ്റകൈയ്ക്ക് ഉപയോഗിക്കേണ്ട ഒരു അടയാളവാക്കും കൂടെ പറഞ്ഞു കൊടുത്തു മരണവീട്ടിലെ നിര്‍ദെശകന്‍. അവിടെ ആ നാല്‍കവലയില്‍ വണ്ടി നിര്‍ത്തി ആദ്യം കണ്ട ആളെ സമീപിച്ചു ഇങ്ങനെയൊരു ബാലനെ അറിയുമോ എന്ന് ആരാഞ്ഞു. കൂടുതല്‍ ഐടന്റിട്ടി ക്വോസ്റ്യന്‍സ് വരാന്‍ തുടങ്ങിയപ്പോള്‍ കണ്ഫുഷ്യന്‍ വേണ്ടെന്നു വെച്ച് അവസാനത്തേക്ക് വെച്ച ക്ളൂ അപ്പോള്‍ തന്നെ എടുത്തുപയോഗിച്ചു പുള്ളിക്കാരന്‍. "കീരി ബാലന്‍ എന്നാണു അങ്ങേരു അറിയപ്പെടുന്നതത്രേ.." ... ലേശം ഞെട്ടിക്കൊണ്ടു ഒന്ന് സൂക്ഷിച്ചു നോക്കി അയാള്‍ വന്ന വിവരം ആരായുമ്പോഴും കൂട്ടുകാരന് അപകടം മണത്തില്ല. ഇന്നെയാളുടെ മരണവിവരം അറിയിക്കാനാണ് ഇങ്ങനെയൊരു കീരി ബാലനെ തേടി ഇറങ്ങിയതെന്നൊക്കെ വിവരിക്കുമ്പോള്‍ മൂക്ക് വിറച്ചു കൊണ്ട് അയാള്‍ മെല്ലെ ചീറ്റി.. വിട്ടോ.. ഞാനങ്ങു എത്തിയേക്കാം.. ! വിവരം പറയാന്‍ പോയത് വിവരക്കേടായി മാറിയെന്നു അയാളുടെ മൂകിന്‍തുമ്പിലെ വിയര്‍പ്പുകണങ്ങള്‍ അവനെ അറിയിച്ചത് അപ്പോഴാണ്....!
..........................................................................................................................................................
ചമ്മലുകള്‍ വായ്നോട്ടത്തിന്റെ അനിവാര്യവും അഭിവാജ്യവുമായൊരു ഘടകമാണ്. പൂവാല ചര്ത്രത്തില്‍ രേഖപ്പെടുത്തിയ ചമ്മല്‍ മുഹൂര്തങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാകില്ലെന്നുരപ്പു. പത്താം ക്ലാസ്സിലെ ആദ്യ അദ്യയന ദിനങ്ങളിലെ വിനോടങ്ങളിലോന്നു കൂട്ടുകാരുമൊത്ത് ഹൈ സ്കൂളില്‍ പുതുതായി ചേര്‍ന്നവരില്‍ കാണാന്‍ തരക്കേടില്ലാത്ത മുഖങ്ങളെ തിരയുക എന്നതായിരുന്നു. നിര്‍ദോഷമായ ഈ നെരംപോക്കുകളിലൂടെ കടന്നു പോയിരുന്ന ഒരു ദിവസം സുധീര്‍ എന്ന സുഹൃത്ത് ഞങ്ങളുടെ ഗങ്ങിന്റെ അടുത്തു ഓടിക്കിതച്ചു വന്നു അല്‍പ്പം മുന്‍പ് പുതുതായി കണ്ടെത്തിയ ഒരു സുന്ദരമുഖത്തെക്കുരിച്ചു കിതപ്പാറാതെ വര്‍ണ്ണന തുടങ്ങി. എന്റെ കൂടെയുണ്ടായിരുന്ന ബാബുവും ബിജുവുമൊക്കെ സമയം ഒട്ടും കളയാതെ സുധീര്‍ പറഞ്ഞ ക്ലാസിലേക്ക് വെച്ച് പിടിച്ചു. കുന്നിന്‍ നെറുകയിലുള്ള പത്താം ക്ലാസ്സിന്റെ ബ്ലോക്കില്‍ നിന്നും ഏറ്റവും താഴെ കിടക്കുന്ന എട്ടാം ക്ലാസ് ബ്ലോക്കില്‍ നിമിഷങ്ങള്‍ കൊണ്ടെത്തിയ ഞങ്ങള്‍ക്ക് മുന്‍പില്‍ സുധീറിന്റെ ചൂണ്ടുവിരല്‍ അവന്‍ സുന്ദരിയെ കണ്ട ബുക്ക് സ്റൊരിനു നേരെ നീണ്ടു. അവിടെ പെണ്‍കുട്ടികളുടെ ചെറിയൊരു കൂട്ടത്തില്‍ തിളങ്ങി നിന്ന ആ മുഖത്തിന്റെ ഉടമയെ കണ്ടതും ഞാന്‍ പിന്നോട്ട് വലിഞ്ഞു സുധീറിനെ വലിച്ചു പുരകിലോട്ടിട്ടു. ആര്‍ത്തിയോടെ ഞങ്ങളുടെ കൂടെ, ഞങ്ങളെക്കാളും മുന്‍പേ അവിടേക്ക് പാഞ്ഞുവന്ന ബാബുവിന്റെ സഹോദരി ആയിരുന്നു അത്! അയല്വാസിയായിരുന്നത് കൊണ്ട് എനിക്കറിയാമായിരുന്നെങ്കിലും മറ്റു കൂട്ടുകാര്‍ക്കു അതുവരെയും അജ്ഞാതമായിരുന്നു ഈ കാര്യം. വളിച്ച മുഖങ്ങളുമായി തിരിച്ചു കുന്നു കയറി സ്വന്തം ക്ലാസ്സ് മുരികളിലെത്താന്‍ അന്ന് പതിവിലും ക്ലേശിച്ചു എല്ലാവരും.
ഇതേ പോലൊരു സിറ്റ്വേഷന്‍ അഭിമുകീകരിച്ച രണ്ടു പേരെ കുറിച്ച് എന്റെ നാട്ടിലെ സായാഹ്ന്നസംവാദങ്ങളില്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കാഞ്ഞിരക്കണ്ടി ജബ്ബാറും കണ്ണംകോട്ടു ശിവനും ആത്മസുഹൃത്തുക്കളാണ്. ഇരുവരും നാല്പ്പതുകളിലാണെങ്കിലും മനസ്സില്‍ യുവത്വം ത്രസിച്ചു തന്നെ. അതുകൊണ്ട് തന്നെ വൃത്തിയായി വായ്നോട്ടത്തിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. ഒരു ദിവസം ജന്ഗ്ഷനിലേക്ക് നീളുന്ന കൈവഴിയിലൂടെ ശിവനും ജബ്ബാറും നടന്നുവരുമ്പോള്‍ അകലെ നിന്നും ഒരു പച്ചപ്പാവാടക്കാരി നടന്നടുക്കുന്നുണ്ട്. ആ അകലത്തില്‍ തന്നെ അവളുടെ ശരീരഘടനയും ആകാരസൌഭാഗവും അങ്ങലാവണ്യവും ഇരുകൂട്ടുകാര്‍ക്കും അവ്യക്തമായെങ്കിലും മനസ്സിലാകുന്നുണ്ട്. പെണ്‍കുട്ടി മന്ദം മന്ദം നടന്നു വരികയാണ്. ജബ്ബാര്‍ തന്റെ ഉള്ളിലുളവാകുന്ന കോരിത്തരിപ്പുകള്‍ നെടുവീര്‍പ്പിലൂടെ പുറത്തെടുത്തു. ഡാ.. ശിവാ.. ആ വരുന്ന കൊച്ചിന്റെ കുണുങ്ങിക്കുലുക്കിയുള്ള നടത്തം കണ്ടോ. കാര്യം ശിവനും സമ്മതിച്ചു. മൊത്തത്തില്‍ ഒരാനച്ചന്തം. അനുനിമിഷം അരികിലെക്കൊഴുകിവരുന്ന ആ അരയന്നത്തെ ജബ്ബാര്‍ മിഴികളാല്‍ തഴുകാനും വര്‍ണ്ണനകളാല്‍ മൂടാനും തുടങ്ങി. മുടിയിഴകള്‍.. കണ്ണുകള്‍.. മൂക്ക്.. ചുണ്ട്.. കഴുത്തു... പച്ചപ്പാവാടക്കാരി ഇപ്പോള്‍ വ്യക്തമായും തിരിച്ചറിയാവുന്നത്രയും അരികെ.. അടുത്ത അവയവത്തിന്റെ ഉപമകളിലേക്ക് സാവേസം കടക്കാന്‍ തുടങ്ങുന്ന ജബ്ബാറിനെ ശിവന്‍ ദയനീയമായി തടഞ്ഞുകൊണ്ട് പറഞ്ഞു: എടാ ജബ്ബാറെ, അതെന്റെ മരുമോളാനെടാ.. തിരിച്ചെടുക്കാന്‍ കഴിയാതെ വിധം വാക്കുകളുടെ അതിര്‍വരമ്പുകള്‍ കടന്നു കുതിച്ചു പോയ ജബ്ബാര്‍ ഒരു നിമിഷം പകച്ചു പോയിരുന്നിരിക്കാം. മനോനില നിമിഷാര്ദം കൊണ്ട് വീണ്ടെടുത്ത ജബ്ബാര്‍ നാല് കാലില്‍ വിദഗ്ദമായി സുരക്ഷിതമായി ലാന്റു ചെയ്തു കൊണ്ട് ശിവന്റെ ചുമലില്‍ തരക്കേടില്ലാത്തൊരു തട്ട്. എന്നിട്ടിങ്ങനെ മൊഴിഞ്ഞു: കണ്ണംകോട്ടങ്ങു മലേംകാട്ടിലോന്നുമല്ലല്ലോ.. നിന്റെ മരുമോളാന്നെനിക്കറീന്നതല്ലേ.. അവള് നല്ല മോളാ കേട്ടാ .. നീ അവളെ നല്ലെടുത്തു തന്നെ പറഞ്ഞയക്കണം.. നല്ല ചെറുക്കനെ തന്നെ നോക്കണം.. എന്നിങ്ങനെയൊക്കെ ഉപദേശിച്ചുകൊണ്ട് ജബ്ബാര്‍ പെട്ടെന്ന് തന്നെ തന്റെ വികടദോഷമുള്ള പൂവാലരൂപത്തില്‍ നിന്നും കാര്യബോധമുള്ളൊരു കാരണവരിലേക്ക് മെയ് വഴക്കത്തോടെ പരകായപ്രവേശം നടത്തി!
................................................................................................................................................
ഹൃദയം തുറന്നു ചിരിക്കാനുള്ള നല്ല നിമിഷങ്ങള്‍ അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. എവിടെയും അശാന്തിയും പ്രതിസന്ധികളും ദുരിതങ്ങളും നമ്മളെ പൊതിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ വീണുകിട്ടുന്ന നന്മകളും നര്മങ്ങളും നിറഞ്ഞ ഇത്തിരി നിമിഷങ്ങള്‍ കാണാനോ കാത്തിരിക്കാനോ ആര്‍ക്കും സാവകാശമില്ലാതായിരിക്കുന്നു. എല്ലാം പിടിച്ചടക്കാനുള്ള അശ്വമേധങള്‍ക്കിടയില് നാം അറിയാതെ പോകുന്ന പച്ചയായ നേരുകളുടെ നനവുകള്‍ വെറുതെ കിടന്നു വറ്റിവരളുന്നു. അന്യോന്യം ക്രോധപൂര്വം വിന്യസിപ്പിചെടുക്കുന്ന ആസുരതയ്ക്കിടയില്‍ നിഷ്കളങ്ങമായൊരു പുഞ്ചിരിയുടെ ഇടം അത്രമേല്‍ ചെറുതാണ്. പുതുതലമുറയുടെ കാലടികള്‍ക്ക് ചുറ്റും കൃത്യമായി അതിരുകളും ആസക്തിയും നിറച്ചു വരയ്ക്കപെട്ട ഒരു കോര്പരട്റ്റ് വൃത്തമുണ്ട്. അതിന്റെ ഇത്തിരി വട്ടം ഭേദിച്ച്, നിര്‍ദോഷമായ പുഞ്ചിരികള്‍ വിരിയിക്കപെടുന്ന ആള്‍ക്കൂട്ടസാന്നിധ്യത്തിലേക്ക് പ്ലേ സ്റ്റേഷനും ബ്ലാക്ബെറിയും ഐപാടും ഇത്തിരി നേരത്തേക്കെങ്കിലും കൈഒഴിഞ്ഞു വരുന്ന ചിലരെങ്കിലും അവശേഷിക്കുന്നുണ്ടാകാം. അവര്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ ഓര്‍മ്മകള്‍ കൊണ്ട് ഇക്കിളിപ്പെട്ടു വെറുതെ ചിരിക്കട്ടെ.
“You don't stop laughing because you grow old. You grow old because you stop laughing.”
Michael Pritchard
ഈ പറയുന്നത് എന്റെ കാഞ്ഞങ്ങാട്ടുകാരന്‍ കൂട്ടുകാരന്‍ കൈമാറിയ ഒരു സംഭവകഥയാണു. ചില്ലറ അശ്ലീലം പോലെ തോന്നുമെങ്കിലും മലയാളിയുടെ മാത്രമായ ഒരു വിചിത്രവിചാരധാര അത് വിവരിക്കുന്നുവെന്നു തോന്നുന്നു. സദാചാരവാദികള്‍ സദയം ക്ഷമിക്കുക.
സ്ഥലം കാഞ്ഞങ്ങാട്. കാലം ചുരുങ്ങിയത് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും പഴക്കം. സ്ഥലത്തെ പ്രമുഖ വ്യാപാര സ്ഥാപനം ഒരു ജ്വല്ലറി കൂടി തുറക്കാന്‍ ഒരുങ്ങുന്നു. അന്നത്തെ പ്രമുഖ ചലച്ചിത്ര നടി ശിവകാമി ആണ് റിബണ്‍ മുറിക്കുന്നത്. തമിഴിലെ നിത്യപ്രണയനായകനോടോത്തൊക്കെ അഭിനയിച്ചു പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് നടിയുടെ നഗര സന്ദര്ശനം. നാട്ടുകാര്‍ ആ സുദിനത്തിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗം നഗരത്തില്‍ പുലര്‍ച്ചെ എത്തിയ നടിക്കു നഗരത്തിലെ കിട്ടാവുന്ന മുന്തിയ ഹോട്ടലില്‍ റൂമെടുത്തു കൊടുത്ത് സംഘാടകര്‍ ഒന്‍പതുമണിക്കുള്ള ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനായ് തിരക്കിലേക്ക് മടങ്ങി. ശിവകാമി ശേഷിച്ച ക്ഷീണം കൂടി ഉറങ്ങിത്തീര്‍ത്തു കുളി തേവാ രങ്ങള്‍ക്ക് ശേഷം ജ്വല്ലറിയിലെത്തി ഉദ്ഘാടിച്ചു മടങ്ങിപ്പോയി.
കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച ചരിത്രസംഭവം ഉണ്ടാകുന്നത് നടി മടങ്ങി പോയതിനു ശേഷമാണ്. ശിവകാമിയുടെ മുറി വൃത്തിയാക്കാന്‍ പോയ ക്ലീനിംഗ് ബോയ്, ആണ് എത്രയോ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ആ ഉടലില്‍ നിന്നും ഊരിയിട്ട ഒരു അടിവസ്ത്രം ബാത്ത് റൂമിലെ ഹേങ്ങരില്‍ അനാഥമായി അവശേഷിക്കുന്നത് കണ്ടത്. തിരക്കിനിടയില്‍ ശിവകാമി എടുക്കാന്‍ മറന്നതായിരുന്നു അത്. ദിവ്യവും പാവനവുമായ ഒരു കാഴ്ച്ചയുടെ സകലമാന അനുഭൂതികളോടും കൂടി സഹപ്രവര്‍ത്തകരെ ആ വിശേഷം അറിയിക്കാന്‍ അവനോടി. വര്‍ത്തമാനം കൈമാറി കൈമാറി ആ നാട് മുഴുവന്‍ "സംഗതി" അറിഞ്ഞു. പിന്നെ കാണുന്നത് അതുവരെയും അത്രയൊന്നും ആള്സഞാരമില്ലാതിരുന്ന ആ ഹോടെലിലേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നുവത്രേ. നാട്ടുകാര്‍ വരി വരി ആയി ആ മുറിയില്‍ എത്തിനോക്കി നിഗൂഡമായ ഒരാനന്ദ ത്തോടെ മടങ്ങി വരുമ്പോള്‍ പുതിയ ആളുകള്‍ കേട്ടറിഞ്ഞു അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലോഡ്ജുമുറിയില്‍ അപമൃത്യു വരിച്ച ജഡത്തെ കാണാനെന്ന പോലെ അനസ്യൂതം പ്രവഹിച്ച ജനത്തിന്റെ വരവ് നിലച്ചത് ശിവകാമിയുടെ അടിവസ്ത്രം ഹോടെലധികൃതര്‍ എങ്ങോട്ടോ മാറ്റിയതിനു ശേഷം മാത്രമായിരുന്നു!
വിചിത്രമായ ഭാവനകളുടെ വികൃതികളിലൂടെ ഇക്കിളി പൂണ്ടു രസിക്കുന്ന ഒരു ജനതയുടെ ചിരിപ്പിക്കുന്നൊരു രൂപകമാണിതെന്നു തോന്നുന്നു. എത്രയോ കാലം ഇതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട്. കുളിമുറിയില്‍ ഇളകിയാടുന്ന ലോലമായൊരു അടിവസ്ത്രവും ആസക്തി ഒളിച്ചു വെച്ച് അത് കാണാന്‍ അനുസരണയോടെ ക്യു നില്‍ക്കുന്നൊരു ആള്‍ക്കൂട്ടവും ഭാവനയില്‍ സൃഷ്ടിച്ചു നോക്കൂ.. നിങ്ങളും ചിരിക്കും. ഇതൊന്നുമറിയാതെ പാവം ശിവകാമി അടുത്ത ലോകെഷന്‍ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോള്‍ അവരുടെ ഒരു സ്ഥാവരജംഗമാവസ്തു ഇവിടെയൊരു നാട്ടില്‍ ക്രമസമാധാനപ്രശ്നമായി അലങ്കോലപ്പെട്ടു തൂങ്ങിയാടുകയായിരുന്നു!
..........................................................................................................................................................
പെണ്ണുകാണല്‍ ചടങ്ങു ഒരുപാട് തമാശകള്‍ക്ക് സ്കോപ്പുള്ള ഒരേര്‍പ്പാടാണ്. സ്വയം ഒരു പെണ്ണുകാണല്‍ ചടങ്ങിലെ നായകനാകാന്‍ കഴിയാതെ പോയ ലേശം നഷ്ടബോധമോക്കെ അതുകൊണ്ടുതന്നെ ഉള്ളില്‍ കൊണ്ട് നടക്കുന്നുമുണ്ട്. എന്റെ ചേച്ചിയെ പെണ്ണുകാണാന്‍ വന്നിരുന്ന ചെറുപ്പക്കാരുടെ വിറയും വേവലാതിയും പൂണ്ട മുഖങ്ങള്‍ ഓര്‍മയിലുണ്ട്. അതിനുശേഷം ഒരു കൂട്ടുകാരന് വേണ്ടി പെണ്ണ് കാണാന്‍ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിനോദയാത്ര നടത്തിയ സംഭവം പലപ്പോഴും ചിന്തകളില്‍ ചിരി തീര്‍ക്കുന്നതായിരുന്നു. അതൊരു മകരമാസത്തില്‍, ശബരിമല തീര്‍ഥാടന കാലമായിരുന്നു. വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ് പെണ്ണിന്റെ വീട്. സുഹൃത്തിന്റെ അമ്ബാസിടെര്‍ കാറില്‍ ഏഴു പേര്‍ തിക്കിനിരചിരുന്നു ഒരുവിധം വഴിയൊക്കെ തേടിപ്പിടിച്ചു അവിടെയെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ കറുത്ത മുണ്ടുടുത്ത് താടിയൊക്കെ വെച്ച് ശബരിമല യിലേക്ക് പോകാനുള്ള വ്രതത്തിലാണ്. മാന്യമായി സ്വീകരിച്ചിരുത്തി ഞങ്ങളോട് വിശേഷങ്ങളൊക്കെ അച്ഛന്‍ ചോദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന സിദ്ധാര്‍ഥന്‍ ആണ് ആധികാരികമായി കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. മുതിര്‍ന്നതെന്ന് പറഞ്ഞാല്‍ മുതുക്കനോന്നുമല്ല. കഷ്ടിച്ച് ഒരു മുപ്പതു വയസ്സ് കാണും. കൂട്ടത്തില്‍ ആരും കല്യാണം കഴിച്ചിട്ടുള്ളതല്ല. സിദ്ധാര്‍ഥന്‍ തന്റെ ലോകവിവരവും കാര്യപ്രാപ്തിയും പെണ്ണിന്റെ അച്ഛനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുഴുവനായും അറിയിക്കാനുള്ള യത്നത്തിലാണ്. സമയം വെറുതെ പോകുന്നത് കണ്ട ആരോ മെല്ലെ പെണ്ണിനെ കണ്ടില്ലല്ലോ എന്ന് ഓര്‍മ്മിപ്പിച്ചു. ആ ചോദ്യത്തിന് വേണ്ടി കാത്തിരിക്കയായിരുന്ന പിതാവ് താന്‍ ശബരിമല വൃതതിലായത് കൊണ്ട് പെണ്‍കുട്ടി തൊട്ടപ്പുറത്തുള്ള തന്റെ അനുജന്റെ വീട്ടിലാനുള്ളതെന്നു നമ്മളെ അറിയിച്ചു. സിദ്ധാര്‍ഥനൊഴികേ ബാക്കി എല്ലാവര്ക്കും കാര്യം മനസ്സിലായി. ലോകവിവരമേറെ ഉണ്ടെങ്കിലും സിദ്ധാര്‍ഥന്റെ കാര്യവിവരം വളരെ പരിമിതമായിരുന്നു എന്ന് അന്ന് മനസ്സിലായത്, അയാള്‍ പെണ്‍കുട്ടിയോട് വരാന്‍ പറഞ്ഞോളൂ എന്ന് അച്ഛനോട് അഭ്യര്‍ഥിച്ചപ്പോഴാണ്. താനിവിടെ സ്വാമിയായത് കാരണമാണ് മകള്‍ക്ക് തല്‍കാലം ഇങ്ങോട്ട് വരാന്‍ പറ്റാത്തത്. ഒന്നവിടം വരെ പോയി കാണാം എന്നയാള്‍ മറുപടി പറഞ്ഞപോഴും അതൊക്കെ ബുദ്ധിമുട്ടല്ലേ, കുട്ടിയോട് ഇവിടെ വരെ വരാന്പറഞ്ഞുകൂടെ എന്ന് സിദ്ധാര്‍ഥന്‍ പിടിമുറുക്കി. കൂട്ടത്തിലൊരാള്‍ മേശയ്ക്കടിയില്‍ വെച്ച് കാലമര്‍ത്തി ചവിട്ടിയിട്ടും പുള്ളിയ്ക്ക് കാര്യം മനസ്സിലായില്ല. ആ നിര്‍ണ്ണായകസമയത് കൂടെ ഉള്ള മറ്റൊരാള്‍ കയറി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പെണ്‍കുട്ടിയെ അവിടെ പോയി കാണാമെന്നു പറഞ്ഞു കാര്യങ്ങള്‍ അധികം കുഴയാതെ രക്ഷപ്പെടുത്തി. പെണ്ണ് കണ്ടു ചായയും കുടിച്ചു കാറില്‍ കയറിയ ഞങ്ങള്‍ സിദ്ധാര്‍ത്ഥനെ തല്ലിക്കൊല്ലാനുള്ള ആവെശത്തോടെ അവനു മേല്‍ ചാടി വീണു!
കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സുഹൃത്ത് പറഞ്ഞ രണ്ടു പെണ്ണ് കാണല്‍ സന്ദര്‍ഭങ്ങള്‍ കൂടി ഓര്‍മയില്‍ വരുന്നു. ഒന്ന്, കാര്യമായിട്ടൊന്നുമില്ല; കാണാന്‍ പോയ ചെറുക്കന്‍ അകത്തു നിന്നും പെണ്ണിറങ്ങി വന്നപ്പോള്‍ വെപ്രാളത്തില്‍ അറിയാതെ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു പോയത്രേ. മറ്റൊരു പുള്ളി പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങളൊക്കെ പ്രിപയെര്‍ ചെയ്തിട്ട് പോയതായിരുന്നു. പെണ്‍വീട്ടിലെ ചടങ്ങിലെ വേവലാതിയില്‍ എല്ലാം തകിടം മറിഞ്ഞു വാക്കുകള്‍ മുറിഞ്ഞു. പേരെന്താണ്?.. അവളുത്തരം പറഞ്ഞു. ഏതു വരെ പഠിച്ചു? അതിനുമുത്തരം കിട്ടി.. ഇനി... മനപ്പാഠം പഠിച്ച ചോദ്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഓടിയോളിച്ച്ചു. അടുത്ത ചോദ്യം അവനറിയാതെ നാവില്‍ നിന്നും വെളിയിലേക്ക് വഴുതി വീണു: എവിടെയാണ് വീട്?!!........ അനന്തരം പെണ്‍കുട്ടി അകത്തളങ്ങളില്‍ അപ്രത്യക്ഷമായി എന്ന് കിംവദന്തി.
സുഹൃത്തും ബന്ധുവുമായ ഒരുത്തന്‍ താന്‍ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞു കണ്ണീരു തൂകിയിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവന്‍ അവധിക്കു നാട്ടിലെത്തുംപോഴേക്കും വീട്ടുകാര്‍ ജാതകപ്പൊരുത്തം ഉള്ള നാലഞ്ചു പെണ്‍കുട്ടികളെ കണ്ടു വെച്ചിരുന്നു. അതില്‍ ഏറ്റവും സുന്ദരിയെന്നു അവന്റെ സഹോദരിയും മറ്റു വീട്ടുകാരും വാനോളം പുകഴ്ത്തിയ പെണ്‍കുട്ടിയെ കാണാന്‍ നാവോളം വെള്ളവുമായി ഇറങ്ങിത്തിരിച്ചതായിരുന്നു അവന്‍. പെണ്‍വീട്ടിലെ സ്വീകരണമുറിയില്‍ നിയുക്തവധു ചായയുമായി ലജ്ജാവതിയായി ഇറങ്ങിവന്നപ്പോള്‍ ഞെട്ടിയത് എന്റെ സുഹുത്തു! നാട്ടില്‍ ചില്ലറ പുഷ്പ്പത്തരങ്ങളുമായി കറങ്ങിനടന്ന കാലത്തിന്റെ നേരറിവുള്ളൊരു ദൃക്സാക്ഷി ആയിരുന്നു ആ പെണ്‍കുട്ടി. ചങ്ങാതിക്ക് നഗരത്തിലെ ഒരു ട്രാവല്‍ എജെന്‍സിയില്‍ ജോലിയുള്ള കാലത്ത് അടുപ്പത്തിലായ ഒരു കോളേജുകുമാരിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ആ പെണ്‍കുട്ടി. ഈ കുട്ടി പല നിര്‍ണ്ണായകസമയത്തും ഹംസമായി രക്ഷകയും സംരക്ഷകയും ഒക്കെയായി അവതരിക്കുകയും ചെയ്തിട്ടുണ്ട്. "ചെക്കനെ" കണ്ട പെണ്ണും സിനിമയിലെന്ന പോലെ ഞെട്ടി. എന്റെ കൂട്ടുകാരനപ്പോള്‍ ഓര്‍ത്തത് ആ കലികാലത്ത് മറ്റവളുടെ പിന്നാലെ പോയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ തളിര് പോലുള്ള പെണ്ണിന്റെ മുന്‍പില്‍ തല താഴ്ത്തി ഇരിക്കേണ്ടി വരില്ലായിരുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു. മറ്റവളാണെങ്കില്‍ കെട്ടുകഴിഞ്ഞു ഒന്ന് പെറ്റെണീറ്റ് തടിച്ചു വീര്‍ത്തു അമ്മച്ചിയെ പോലെയാണിപ്പോള്‍. അതൊക്കെയോര്‍ത്തു സങ്ങടപ്പെട്ടും ചിന്താകുലനായും മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ഏതോ കാര്‍ന്നോരുടെ വക പല്ലില്ലാത്തൊരു പുളിച്ച തമാശ. ചെറുക്കന്‍ വലിയ നാണക്കാരനാണെന്നു തോനുന്നല്ലോ എന്ന്! ഇങ്ങനെയൊരു ത്രിശന്കുവില്‍ പെട്ടില്ലായിരുന്നെങ്കില്‍ കാണിച്ചുതരാമായിരുന്നു എന്ന് മനസ്സില്‍ പിറുപിറുക്കലല്ലാതെ വേറെന്തു വഴി. ഒരുവിധം അവിടുന്ന് രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോള്‍ പെങ്ങളുടെ വക ചൊറിച്ചില്‍. പെണ്ണിനെ വല്ലാതെ പിടിചൂന്നു മുഖം കണ്ടാലറിയാം.. അല്ലേട.. അച്ഛനാണെങ്കില്‍ അതിനുമപ്പുറം കടന്നു കല്യാണപാര്‍ടി വരുമ്പോള്‍ ബസ് പെണ്ണ് വീടിന്റെ അടുത്തു വരെ കൊണ്ട് നിര്‍ത്താമെന്ന് ഉച്ചത്തില്‍ ചിന്തിക്കുകയായിരുന്നു. കാറില്‍ മടങ്ങുന്ന വഴിയില്‍, ഉപമകള്‍ കൊണ്ട് പെണ്ണിന്റെ മൂടുന്നതിനിടയില്‍ ഒരു ശ്വാസത്തിന്റെ ഇടവേള കിട്ടിയപ്പോള്‍ കൂട്ടുകാരന്‍ ഒറ്റവാക്കില്‍ പറഞ്ഞു കളഞ്ഞു: പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല. അച്ഛന്റെയും സഹോദരിയുടെയും മുഖം കണ്ടപ്പോള്‍ അവന്‍ വീണ്ടും ഞെട്ടി: വേവലാതിക്കിടയില്‍ അറിയാതെ പറഞ്ഞത് "താങ്കളെന്റെ അച്ഛനല്ല" എന്നോ മറ്റോ ആണോ ഇനി ഈശ്വരാ.. ?! അത്രയും അവിശ്വ സനീയമായിരുന്നു അവരുടെ മുഖം! നിനക്കിനി ഐശ്വര്യ റായിയെ കൊണ്ടുതരാമെടാ എന്ന പെങ്ങളുടെ ആക്രോശവും, വിശ്വാമിത്രനെ ഇളക്കാന്‍ വരുന്ന മേനകയെ നമുക്ക് കാണാമെന്ന അച്ഛന്റെ ഭീഷണിയും കേട്ടില്ലെന്നു നടിച്ചു അവന്‍ കണ്ണുമടച്ചു കാറിലിരുന്നോര്‍ക്കുകയായിരുന്നു: പ്രേമം അന്ധമാണെന്നു പറഞ്ഞതാരാണ്? ആരായാലും തൊഴണം. അങ്ങനെയല്ലെങ്കില്‍ കരിവിളക്കു പോലുള്ള ഒരെണ്ണത്തിന്റെ കണ്ണും കവിളും വര്‍ണ്ണിച്ചു നടക്കുന്ന കാലത്ത് തൊട്ടപ്പുറത്ത് വെറുതെ ഫ്രീ ആയി നടന്ന ഈ നിലവിളക്കിനെ കാണാതെ പോകുമായിരുന്നോ?!
..........................................................................................................................................................
മരണവും മരണവീടും മരണവിവരവും എപ്പോഴും ശോകമൂകവും ആര്ദ്രസാന്ദ്രവും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോഴെങ്കിലും ചെറിയ ചിരികള്‍ സമ്മാനിച്ച ചില മരണ മുഹൂര്‍ത്തങ്ങളും അപൂര്‍വമായി ഉണ്ടാകാറുണ്ട്. അതിലൊന്ന് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് ഒരു മരണവിവരം അറിയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ചെറിയൊരു സംഭവമാണ്. അയല്പ്പക്കഗ്രാമങ്ങളില്‍ വിവരം പറയാന്‍ പോയ ചെറു സംഘത്തിലെ ഏറ്റവും മുതിര്ന്നതും ഫലിതപ്രിയനുമായ കൃഷ്ണേട്ടന്‍ തനിക്കു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു, കേള്‍ക്കുന്ന ആളുകളെ അമ്പരപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. മരിച്ച ആളുടെ ഒരിത്തിരി അകന്ന ബന്ധുവായ ഒരു ശാന്തചേച്ചിയുടെ വീട്ടില്‍ രാത്രി വൈകി വിവരമറിയിക്കാനെത്തുംപോള്‍ ആ വീട് ഉറക്കത്തിലായിരുന്നു. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഉറക്കച്ചടവോടെ ശാന്തചേച്ചി. അസമയത് പ്രതീക്ഷിക്കാത്ത ആളുകളെ മുന്നില്‍ കണ്ടപ്പോള്‍ സ്വാഭാവികമായും അവരുടെ മുഖത്തു പരിഭ്രമം.. അടുത്ത ബന്ധുവോന്നുമല്ലാത്തത് കൊണ്ട് ലാഘവത്തോടെ വന്ന കാര്യം പറഞ്ഞു. വാര്‍ത്ത അത്രയൊന്നും ഞെട്ടലുളവാക്കുന്നതല്ലാതിരുന്നിട്ടും അനിയന്ത്രിതമായൊരു വായുസഞ്ചാരം ആ സ്ത്രീയുടെ ഉടലങ്ങോളം പാഞ്ഞു പോയിരിക്കാം.. തൊട്ടടുത്ത നിമിഷം രാത്രിയുടെ ശാന്തതയില്‍ അവരില്‍ നിന്നും ശബ്ദസഹിതം ഒരു അധോവായു കൈവിട്ടു പുറത്തേക്കു പറന്നു. വാതില്പടിക്കടുത്തു നില്‍ക്കുകയായിരുന്ന അവര്‍ ജാള്യത മറക്കാനെന്നോണം ദ്രവിച്ച വിജാഗിരിയുള്ള വാതില്‍ ഒരു തവണ അകത്തോട്ടും പുറത്തോട്ടും അടച്ചു തുറന്നു. കുടല്മാലകള്‍ക്കും ചെറുവന്‍കുടലുകള്‍ക്കും ഇടയിലെവിടെയോ ആന്തരാവയവങ്ങള്‍ സ്ഥലകാലബോധമില്ലാതെ നിര്‍ദയം ഉത്പാദിപ്പിച്ചു വിട്ട ആ ഒരു നാണക്കേട് അങ്ങനെയൊക്കെ ഇല്ലാതായെന്ന് ഒട്ടൊക്കെ ആശ്വസിച്ചു നിന്ന ശാന്തചേച്ചിയുടെ വിയര്‍ത്തു തുടങ്ങിയ മുഖത്തേക്ക് കൃഷ്ണേട്ടന്റെ ചോദ്യം മിന്നല് പോലെ പതിച്ചു: അല്ല ശാന്തേ, ഒച്ച നീ വാതില് കൊണ്ട് മറച്ചു.. ഈ നാറ്റം നീ എങ്ങനെ ഇല്ലാതാക്കും?!.....
ഒരു കൂട്ടുകാരന്‍ മരണം അറിയിക്കാന്‍ പോയി ചമ്മിയ കാര്യം പറഞ്ഞു പലപ്പോഴും ചിരിച്ചിട്ടുണ്ട്. അല്പം അകലെയുള്ള ഒരു സ്ഥലത്തെ ഏതോ ഒരു ബാലനെ ആണ് കണ്ടു കാര്യം പറയേണ്ടത്. പൊതുവേ എല്ലാ നാട്ടിലും കുറെയേറെ ബാലന്‍മാര്‍ ഉണ്ടാകും എന്നറിയാവുന്നതു കൊണ്ട് അറ്റകൈയ്ക്ക് ഉപയോഗിക്കേണ്ട ഒരു അടയാളവാക്കും കൂടെ പറഞ്ഞു കൊടുത്തു മരണവീട്ടിലെ നിര്‍ദെശകന്‍. അവിടെ ആ നാല്‍കവലയില്‍ വണ്ടി നിര്‍ത്തി ആദ്യം കണ്ട ആളെ സമീപിച്ചു ഇങ്ങനെയൊരു ബാലനെ അറിയുമോ എന്ന് ആരാഞ്ഞു. കൂടുതല്‍ ഐടന്റിട്ടി ക്വോസ്റ്യന്‍സ് വരാന്‍ തുടങ്ങിയപ്പോള്‍ കണ്ഫുഷ്യന്‍ വേണ്ടെന്നു വെച്ച് അവസാനത്തേക്ക് വെച്ച ക്ളൂ അപ്പോള്‍ തന്നെ എടുത്തുപയോഗിച്ചു പുള്ളിക്കാരന്‍. "കീരി ബാലന്‍ എന്നാണു അങ്ങേരു അറിയപ്പെടുന്നതത്രേ.." ... ലേശം ഞെട്ടിക്കൊണ്ടു ഒന്ന് സൂക്ഷിച്ചു നോക്കി അയാള്‍ വന്ന വിവരം ആരായുമ്പോഴും കൂട്ടുകാരന് അപകടം മണത്തില്ല. ഇന്നെയാളുടെ മരണവിവരം അറിയിക്കാനാണ് ഇങ്ങനെയൊരു കീരി ബാലനെ തേടി ഇറങ്ങിയതെന്നൊക്കെ വിവരിക്കുമ്പോള്‍ മൂക്ക് വിറച്ചു കൊണ്ട് അയാള്‍ മെല്ലെ ചീറ്റി.. വിട്ടോ.. ഞാനങ്ങു എത്തിയേക്കാം.. ! വിവരം പറയാന്‍ പോയത് വിവരക്കേടായി മാറിയെന്നു അയാളുടെ മൂകിന്‍തുമ്പിലെ വിയര്‍പ്പുകണങ്ങള്‍ അവനെ അറിയിച്ചത് അപ്പോഴാണ്....!
..........................................................................................................................................................
ചമ്മലുകള്‍ വായ്നോട്ടത്തിന്റെ അനിവാര്യവും അഭിവാജ്യവുമായൊരു ഘടകമാണ്. പൂവാല ചര്ത്രത്തില്‍ രേഖപ്പെടുത്തിയ ചമ്മല്‍ മുഹൂര്തങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാകില്ലെന്നുരപ്പു. പത്താം ക്ലാസ്സിലെ ആദ്യ അദ്യയന ദിനങ്ങളിലെ വിനോടങ്ങളിലോന്നു കൂട്ടുകാരുമൊത്ത് ഹൈ സ്കൂളില്‍ പുതുതായി ചേര്‍ന്നവരില്‍ കാണാന്‍ തരക്കേടില്ലാത്ത മുഖങ്ങളെ തിരയുക എന്നതായിരുന്നു. നിര്‍ദോഷമായ ഈ നെരംപോക്കുകളിലൂടെ കടന്നു പോയിരുന്ന ഒരു ദിവസം സുധീര്‍ എന്ന സുഹൃത്ത് ഞങ്ങളുടെ ഗങ്ങിന്റെ അടുത്തു ഓടിക്കിതച്ചു വന്നു അല്‍പ്പം മുന്‍പ് പുതുതായി കണ്ടെത്തിയ ഒരു സുന്ദരമുഖത്തെക്കുരിച്ചു കിതപ്പാറാതെ വര്‍ണ്ണന തുടങ്ങി. എന്റെ കൂടെയുണ്ടായിരുന്ന ബാബുവും ബിജുവുമൊക്കെ സമയം ഒട്ടും കളയാതെ സുധീര്‍ പറഞ്ഞ ക്ലാസിലേക്ക് വെച്ച് പിടിച്ചു. കുന്നിന്‍ നെറുകയിലുള്ള പത്താം ക്ലാസ്സിന്റെ ബ്ലോക്കില്‍ നിന്നും ഏറ്റവും താഴെ കിടക്കുന്ന എട്ടാം ക്ലാസ് ബ്ലോക്കില്‍ നിമിഷങ്ങള്‍ കൊണ്ടെത്തിയ ഞങ്ങള്‍ക്ക് മുന്‍പില്‍ സുധീറിന്റെ ചൂണ്ടുവിരല്‍ അവന്‍ സുന്ദരിയെ കണ്ട ബുക്ക് സ്റൊരിനു നേരെ നീണ്ടു. അവിടെ പെണ്‍കുട്ടികളുടെ ചെറിയൊരു കൂട്ടത്തില്‍ തിളങ്ങി നിന്ന ആ മുഖത്തിന്റെ ഉടമയെ കണ്ടതും ഞാന്‍ പിന്നോട്ട് വലിഞ്ഞു സുധീറിനെ വലിച്ചു പുരകിലോട്ടിട്ടു. ആര്‍ത്തിയോടെ ഞങ്ങളുടെ കൂടെ, ഞങ്ങളെക്കാളും മുന്‍പേ അവിടേക്ക് പാഞ്ഞുവന്ന ബാബുവിന്റെ സഹോദരി ആയിരുന്നു അത്! അയല്വാസിയായിരുന്നത് കൊണ്ട് എനിക്കറിയാമായിരുന്നെങ്കിലും മറ്റു കൂട്ടുകാര്‍ക്കു അതുവരെയും അജ്ഞാതമായിരുന്നു ഈ കാര്യം. വളിച്ച മുഖങ്ങളുമായി തിരിച്ചു കുന്നു കയറി സ്വന്തം ക്ലാസ്സ് മുരികളിലെത്താന്‍ അന്ന് പതിവിലും ക്ലേശിച്ചു എല്ലാവരും.
ഇതേ പോലൊരു സിറ്റ്വേഷന്‍ അഭിമുകീകരിച്ച രണ്ടു പേരെ കുറിച്ച് എന്റെ നാട്ടിലെ സായാഹ്ന്നസംവാദങ്ങളില്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കാഞ്ഞിരക്കണ്ടി ജബ്ബാറും കണ്ണംകോട്ടു ശിവനും ആത്മസുഹൃത്തുക്കളാണ്. ഇരുവരും നാല്പ്പതുകളിലാണെങ്കിലും മനസ്സില്‍ യുവത്വം ത്രസിച്ചു തന്നെ. അതുകൊണ്ട് തന്നെ വൃത്തിയായി വായ്നോട്ടത്തിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. ഒരു ദിവസം ജന്ഗ്ഷനിലേക്ക് നീളുന്ന കൈവഴിയിലൂടെ ശിവനും ജബ്ബാറും നടന്നുവരുമ്പോള്‍ അകലെ നിന്നും ഒരു പച്ചപ്പാവാടക്കാരി നടന്നടുക്കുന്നുണ്ട്. ആ അകലത്തില്‍ തന്നെ അവളുടെ ശരീരഘടനയും ആകാരസൌഭാഗവും അങ്ങലാവണ്യവും ഇരുകൂട്ടുകാര്‍ക്കും അവ്യക്തമായെങ്കിലും മനസ്സിലാകുന്നുണ്ട്. പെണ്‍കുട്ടി മന്ദം മന്ദം നടന്നു വരികയാണ്. ജബ്ബാര്‍ തന്റെ ഉള്ളിലുളവാകുന്ന കോരിത്തരിപ്പുകള്‍ നെടുവീര്‍പ്പിലൂടെ പുറത്തെടുത്തു. ഡാ.. ശിവാ.. ആ വരുന്ന കൊച്ചിന്റെ കുണുങ്ങിക്കുലുക്കിയുള്ള നടത്തം കണ്ടോ. കാര്യം ശിവനും സമ്മതിച്ചു. മൊത്തത്തില്‍ ഒരാനച്ചന്തം. അനുനിമിഷം അരികിലെക്കൊഴുകിവരുന്ന ആ അരയന്നത്തെ ജബ്ബാര്‍ മിഴികളാല്‍ തഴുകാനും വര്‍ണ്ണനകളാല്‍ മൂടാനും തുടങ്ങി. മുടിയിഴകള്‍.. കണ്ണുകള്‍.. മൂക്ക്.. ചുണ്ട്.. കഴുത്തു... പച്ചപ്പാവാടക്കാരി ഇപ്പോള്‍ വ്യക്തമായും തിരിച്ചറിയാവുന്നത്രയും അരികെ.. അടുത്ത അവയവത്തിന്റെ ഉപമകളിലേക്ക് സാവേസം കടക്കാന്‍ തുടങ്ങുന്ന ജബ്ബാറിനെ ശിവന്‍ ദയനീയമായി തടഞ്ഞുകൊണ്ട് പറഞ്ഞു: എടാ ജബ്ബാറെ, അതെന്റെ മരുമോളാനെടാ.. തിരിച്ചെടുക്കാന്‍ കഴിയാതെ വിധം വാക്കുകളുടെ അതിര്‍വരമ്പുകള്‍ കടന്നു കുതിച്ചു പോയ ജബ്ബാര്‍ ഒരു നിമിഷം പകച്ചു പോയിരുന്നിരിക്കാം. മനോനില നിമിഷാര്ദം കൊണ്ട് വീണ്ടെടുത്ത ജബ്ബാര്‍ നാല് കാലില്‍ വിദഗ്ദമായി സുരക്ഷിതമായി ലാന്റു ചെയ്തു കൊണ്ട് ശിവന്റെ ചുമലില്‍ തരക്കേടില്ലാത്തൊരു തട്ട്. എന്നിട്ടിങ്ങനെ മൊഴിഞ്ഞു: കണ്ണംകോട്ടങ്ങു മലേംകാട്ടിലോന്നുമല്ലല്ലോ.. നിന്റെ മരുമോളാന്നെനിക്കറീന്നതല്ലേ.. അവള് നല്ല മോളാ കേട്ടാ .. നീ അവളെ നല്ലെടുത്തു തന്നെ പറഞ്ഞയക്കണം.. നല്ല ചെറുക്കനെ തന്നെ നോക്കണം.. എന്നിങ്ങനെയൊക്കെ ഉപദേശിച്ചുകൊണ്ട് ജബ്ബാര്‍ പെട്ടെന്ന് തന്നെ തന്റെ വികടദോഷമുള്ള പൂവാലരൂപത്തില്‍ നിന്നും കാര്യബോധമുള്ളൊരു കാരണവരിലേക്ക് മെയ് വഴക്കത്തോടെ പരകായപ്രവേശം നടത്തി!
................................................................................................................................................
ഹൃദയം തുറന്നു ചിരിക്കാനുള്ള നല്ല നിമിഷങ്ങള്‍ അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. എവിടെയും അശാന്തിയും പ്രതിസന്ധികളും ദുരിതങ്ങളും നമ്മളെ പൊതിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ വീണുകിട്ടുന്ന നന്മകളും നര്മങ്ങളും നിറഞ്ഞ ഇത്തിരി നിമിഷങ്ങള്‍ കാണാനോ കാത്തിരിക്കാനോ ആര്‍ക്കും സാവകാശമില്ലാതായിരിക്കുന്നു. എല്ലാം പിടിച്ചടക്കാനുള്ള അശ്വമേധങള്‍ക്കിടയില് നാം അറിയാതെ പോകുന്ന പച്ചയായ നേരുകളുടെ നനവുകള്‍ വെറുതെ കിടന്നു വറ്റിവരളുന്നു. അന്യോന്യം ക്രോധപൂര്വം വിന്യസിപ്പിചെടുക്കുന്ന ആസുരതയ്ക്കിടയില്‍ നിഷ്കളങ്ങമായൊരു പുഞ്ചിരിയുടെ ഇടം അത്രമേല്‍ ചെറുതാണ്. പുതുതലമുറയുടെ കാലടികള്‍ക്ക് ചുറ്റും കൃത്യമായി അതിരുകളും ആസക്തിയും നിറച്ചു വരയ്ക്കപെട്ട ഒരു കോര്പരട്റ്റ് വൃത്തമുണ്ട്. അതിന്റെ ഇത്തിരി വട്ടം ഭേദിച്ച്, നിര്‍ദോഷമായ പുഞ്ചിരികള്‍ വിരിയിക്കപെടുന്ന ആള്‍ക്കൂട്ടസാന്നിധ്യത്തിലേക്ക് പ്ലേ സ്റ്റേഷനും ബ്ലാക്ബെറിയും ഐപാടും ഇത്തിരി നേരത്തേക്കെങ്കിലും കൈഒഴിഞ്ഞു വരുന്ന ചിലരെങ്കിലും അവശേഷിക്കുന്നുണ്ടാകാം. അവര്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ ഓര്‍മ്മകള്‍ കൊണ്ട് ഇക്കിളിപ്പെട്ടു വെറുതെ ചിരിക്കട്ടെ.
“You don't stop laughing because you grow old. You grow old because you stop laughing.”
Michael Pritchard
Subscribe to:
Posts (Atom)